Wednesday, January 11, 2012

മാലേഗാവില്‍നിന്ന് ലവ്ജിഹാദിലേക്കുള്ള ദൂരം -സവാദ് റഹ്‌മാൻ


അഴിമതിക്കേസിന്റെ വാര്‍ത്തക്കൊപ്പം കാണിച്ച ജഡ്ജിയുടെ ചിത്രം മാറിപ്പോയതിന് ടൈംസ് നൌ ചാനല്‍ നൂറു കോടി നല്‍കണമെന്നായിരുന്നു കോടതി വിധി. ഒരു സമുദായത്തെ മുഴുവന്‍ വെറുപ്പിന്റെ കമ്പിമുനയില്‍ കോര്‍ത്ത് സംശയത്തിന്റെ കനലില്‍ ചുട്ടെടുത്തതിന്, മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ സമാധാനം തകര്‍ത്തതിന് മാധ്യമങ്ങള്‍ എന്തു പ്രായശ്ചിത്തം ചെയ്താലാണു മതിയാവുക- സവാദ് റഹ് മാന്‍ എഴുതുന്നു
 
 മാലേഗാവ് അങ്ങാടിയില്‍ മാലോകരെ ഞെട്ടിച്ച് ബോംബ് സ്ഫോടനം നടന്ന ക്ഷണത്തില്‍ തന്നെ അതിന്റെ പാപഭാരം തൊപ്പിവെച്ച തലകളില്‍ വന്നു പതിച്ചു അഥവാ കെട്ടിവെക്കപ്പെട്ടു. ദേശദ്രോഹി സമുദായത്തെ കെട്ടുകെട്ടിക്കണമെന്ന് ഡോ. പ്രവീണ്‍ തൊഗാഡിയയും സംഘികളും പൊതുയോഗങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും വിഷം ചര്‍ദിച്ചു. കേസില്‍ കുടുക്കപ്പെട്ട ഒരു പാട് ചെറുപ്പക്കാര്‍ ലോക്കപ്പില്‍ കിടന്ന് ചോര ചര്‍ദിച്ചു. ഒരു പാട് ഉമ്മമാര്‍ കണ്ണുനീര്‍ കുടിച്ചു. നൂല്‍പ്പുനഗരമായ മാലേഗാവിനെചുറ്റി കെട്ടുപിണഞ്ഞു കിടന്ന ഭീകരവാദത്തിന്റെ പ്രേതകഥകളുടെ കുരുക്കഴിക്കാന്‍ ഹേമന്ദ് കര്‍ക്കറെ എന്ന നല്ലവനായ പോലീസുദ്യോഗസ്ഥന്‍ വന്നു-റെയിന്‍ കോട്ടിന്റെ മേന്‍മ പോലുമില്ലാത്ത ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും നല്‍കി മുംബൈ 26/11 ആക്രമണത്തിനിടയിലേക്ക്, അതു വഴി രക്തസാക്ഷിത്വത്തിലേക്ക് അദ്ദേഹത്തെ പറഞ്ഞയച്ചു, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ മിടുക്കേറെയുള്ള ഇന്റലിജന്‍സ് വിഭാഗം.
ദുര്‍ബലരുടെ പ്രാര്‍ഥനകള്‍ക്കും ദൈവത്തിനുമിടയില്‍ അകലമില്ല എന്ന വചനം സത്യമായതാവണം- മാലേഗാവിന്റെ നേര്‍ക്കഥകള്‍ പുറത്തറിഞ്ഞു-കൊടും ഭീകരര്‍ എന്ന് സീലടിച്ച് ജയിലിടച്ചിരുന്ന ചെറുപ്പക്കാര്‍ ഏറെ വൈകിയെങ്കിലും പുറത്തുവന്നു. സിംഗാളും ശിങ്കിടികളും പറയും പോലെ ദേശദ്രോഹികളായ മുസ്ലിം പയ്യന്‍മാരല്ല, ദേശസ്നേഹത്തിന്റെ സഹസ്രനാമ യത്നം നടത്തുന്ന സംഘപരിവാറിന്റെ കൈക്രിയകളാണ് മാലേഗാവിലും മക്കാമസ്ജിദിലും സംജോതാ എക്സ്പ്രസിലും നിരപരാധികളുടെ ജീവനെടുത്ത ബോംബ് സ്ഫോടനങ്ങളെന്ന്. അതിലും മാരകമായ വെറുപ്പിന്റെ കര്‍മ പദ്ധതികള്‍ അണിയറയിലൊരുങ്ങുന്നുണ്ടെന്ന്.
മാലേഗാവില്‍ പ്രയോഗിച്ചതിനേക്കാള്‍ പ്രഹരശേഷിയുള്ള ആയുധമാണ് വെറുപ്പിന്റെ വിചാരധാരക്കാര്‍ മലയാളനാടിനായി കരുതിവെച്ചത്. ലവ് ജിഹാദ് എന്ന പേരില്‍ മതംമാറ്റല്‍ ഭീകരത അരങ്ങേറുന്നുവെന്ന പ്രചാരണത്തിന്റെ ഊക്കില്‍ മലയാളിയുടെ പരസ്പര വിശ്വാസത്തിന്റെ സര്‍ക്യൂട്ട് ബോര്‍ഡ് തന്നെ അടിച്ചുപോയി. ‘പുതിയ രണ്ടു രൂപാ നാണയത്തിലെ ചിഹ്നത്തിന് കുരിശിനോടുള്ള സാദൃശ്യം ഇന്ത്യയെ ക്രൈസ്തവവല്‍കരിക്കാനുള്ള ഗൂഢപദ്ധതി’ എന്നിങ്ങനെയുള്ള കണ്ടുപിടുത്തങ്ങള്‍ കൊണ്ട് അതിനകം തന്നെ കുപ്രസിദ്ധമായിരുന്ന ഹൈന്ദവകേരളം വെബ്സൈറ്റില്‍ വന്ന പോസ്റ്റുകള്‍ വഴിയാണ് ലവ് ജിഹാദ് ആരോപണങ്ങള്‍ പുറത്തുചാടുന്നത്.
ബന്ധുവീട്ടിലെ പെണ്‍കുട്ടിയുടെ പ്രേമം പൊളിക്കാന്‍ ഒരു മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ മാതാപിതാക്കളില്‍ നിന്ന് ക്വാട്ടേഷനെടുത്തതോടെ വെബ്സൈറ്റിന്റെ നുണക്കഥകള്‍ ലക്ഷണമൊത്തൊരു തിരക്കഥയായി. പോലീസ് പറഞ്ഞു കൊടുത്തതും വെബ്സൈറ്റില്‍ കണ്ടതും സ്കൂള്‍ പഠന കാലത്തെ രണ്ടുവര കോപ്പി എഴുത്തിനെ ഓര്‍മിപ്പിക്കും വിധം പകര്‍ത്തി വെക്കാന്‍ മുഖ്യധാരാ പത്രങ്ങളില്‍ ആളുകളുണ്ടായതോടെ വിദ്വേഷത്തിന്റെ പ്രചാരകുമാരുടെ സ്വപ്നം സഫലമായി. ഇല്ലാത്ത സംഘടനകളുടെ പേരില്‍ ഇറങ്ങിയ ഭീതി നോട്ടീസുകളിലെ വിവരങ്ങള്‍ അചിരേണ പത്രങ്ങളിലും വാരികകളിലും ലേഖകന്‍മാരുടെ ബൈലൈന്‍ സഹിതം അടിച്ചുവന്നു. വിദേശത്തുനിന്ന് പണം പറ്റി മുസ്ലിം സംഘടനകള്‍ ഒരുക്കുന്ന മതം മാറ്റ ചതിക്കുഴികളെക്കുറിച്ച് പരമ്പരകളും ഇ-മെയിലുകളും വാള്‍പോസ്റ്ററുകളുമുണ്ടായി. തൊട്ടയല്‍വീട്ടുകാരെപ്പോലും വിശ്വാസമില്ലാതെയായി.

പ്രചാരണം ഏശുന്നതു കണ്ടതോടെ നുണക്കഥകളിലെ കല്ലുകള്‍ക്ക് വലിപ്പം കൂടി. ലവ് ജിഹാദ് സംഘത്തില്‍ വനിതാ ഭീകരരുമുണ്ടെന്ന് പത്രത്തില്‍ വായിച്ച അമ്മമാര്‍ ഹോസ്റ്റലില്‍ താമസിക്കുന്ന മകള്‍ക്ക് മക്കനക്കാരികള്‍ പത്തിരിയില്‍ ലവ് ജിഹാദിന്റെ കൈവിഷം നല്‍കിയേക്കുമെന്നു പേടിച്ച് തീ തിന്നാന്‍ തുടങ്ങി. ‘തീവ്രവാദത്തിന്റെ തലസ്ഥാന’മായ മലപ്പുറത്തെ കോളജുകളില്‍ കിട്ടിയ അഡ്മിഷന്‍ വേണ്ടെന്നു വെച്ചു ചിലര്‍. നഴ്സറി കുട്ടികളെപ്പോലും അന്യമതക്കാരുടെ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ വിടാതായി. മാധ്യമ വിചാരണയിലകപ്പെട്ട സമുദായം ദുര്‍ബലമായ കൌണ്ടര്‍ കാമ്പയിന്‍ നടത്തി. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നവജനാധിപത്യ പ്രസ്ഥാനം, എസ്.ഐ.ഒ, എന്‍.സി.എച്ച്. ആര്‍.ഒ തുടങ്ങിയ സംഘടനകള്‍ സെമിനാറുകള്‍ നടത്തി. പക്ഷെ ആരും ചെവികൊടുത്തില്ല, പാളയം ഇമാമല്ല പടച്ചവന്‍ പറഞ്ഞാല്‍ പോലും വിശ്വസിക്കാനാവാത്തത്ര ആഴത്തിലെത്തിയിരുന്നു സ്പര്‍ധയുടെ വിഷക്കിണറുകള്‍.
കാത്തലിക് ബിഷപ് കൌണ്‍സിലിന്റെ സാമൂഹിക ഐക്യ (?)കമീഷന്റെ ലഘുലേഖയും വി.എസ്. സഖാവിന്റെ ദല്‍ഹി പത്ര സമ്മേളനവും കൂടിയായതോടെ മലയാളി തീര്‍ച്ചപ്പെടുത്തി. ലവ് ജിഹാദ് ഒള്ളതു തന്നെ!.
ഫാഷിസം ചിട്ടപ്പെടുത്തിയ വെറുപ്പിന്റെ പാട്ടുകള്‍ വര്‍ഗീയ ശക്തികളും മാധ്യമങ്ങളും ചേര്‍ന്നു പാടുമ്പോള്‍ താളം പിടിക്കുകയോ താരാട്ടു കേട്ടെന്ന വണ്ണം കൂര്‍ക്കം വലിച്ചുറങ്ങുകയോ ചെയ്തു കേരളത്തിലെ രാഷ്ട്രീയ^സാംസ്കാരിക സമൂഹം. ദുര്‍ബലര്‍ക്കൊപ്പം ഏതൊരു ഭൂതത്താന്‍ കോട്ടയിലേക്കും ഏതൊരു പാതിരാ നേരത്തും കൂട്ടുപോകാന്‍ എന്നും ധൈര്യം കാണിച്ചിട്ടുള്ള ബി.ആര്‍.പി ഭാസ്കറിനെയും സക്കറിയയേയും ദേവികയെയും പോലെ ചിലര്‍ മാത്രം പൊരിവെയിലില്‍ നിര്‍ത്തപ്പെട്ട സമുദായത്തിന്റെ നെറ്റിയിലെ വിയര്‍പ്പു തുടച്ചുകൊടുത്തു.

മാധ്യമങ്ങള്‍ എടുത്തിട്ടലക്കിയ കേസ് കോടതികളും വന്‍ പ്രാധാന്യത്തോടെ കൈകാര്യം ചെയ്തു. ലവ് ജിഹാദ്, റോമിയോ ജിഹാദ് തുടങ്ങിയ സംഘടനകളില്ലെന്നും പ്രണയത്തിന്റെ സംഘടിത മതം മാറ്റം നടക്കുന്നില്ലെന്നും പോലീസ് അന്വേഷണ റിപ്പോര്‍ട്ട് വന്നു. അങ്ങിനെ കേരളത്തെ പിടിച്ചുലച്ചിരുന്ന വര്‍ഗീയ പ്രചാരണത്തിന് തല്‍കാലത്തേക്ക് സുല്ലിട്ടു. അതിനകം തന്നെ സാമുദായിക ധ്രുവീകരണം അതിന്റെ പരകോടിയിലെത്തിയിരുന്നു. ഇപ്പോള്‍ പോലീസ് തെളിച്ചു പറയുന്നു- ലവ് ജിഹാദ് വെറും ഉണ്ടയില്ലാ വെടി ആയിരുന്നെന്ന്. ഹിന്ദുജാഗൃതി എന്ന വെബ്സൈറ്റായിരുന്നു ഈ പ്രചാരണയുദ്ധത്തിന്റെ ഉറവയെന്ന്. സിനിമാ നടന് നാണക്കേടുണ്ടാക്കുന്ന ഫലിതം ഇ മെയില്‍ അയച്ചവരെ രാത്രിക്കു രാമാനം പൊക്കിയ നാട്ടില്‍, ഇത്ര ഹീനമായ വിദ്വേഷ കാമ്പയിന്‍ അഴിച്ചുവിട്ട വെബ്സൈറ്റിനെതിരെ, നടപടിയൊന്നുമുണ്ടായിട്ടില്ലെന്നതിന് സൈറ്റില്‍ ഇപ്പോഴും ആക്ടീവ് ആയ ലവ് ജിഹാദ് ലിങ്കുകള്‍ സാക്ഷി.
അഴിമതിക്കേസിന്റെ വാര്‍ത്തക്കൊപ്പം കാണിച്ച ജഡ്ജിയുടെ ചിത്രം മാറിപ്പോയതിന് ടൈംസ് നൌ ചാനല്‍ നൂറു കോടി നല്‍കണമെന്നായിരുന്നു കോടതി വിധി. ഒരു സമുദായത്തെ മുഴുവന്‍ വെറുപ്പിന്റെ കമ്പിമുനയില്‍ കോര്‍ത്ത് സംശയത്തിന്റെ കനലില്‍ ചുട്ടെടുത്തതിന്, മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ സമാധാനം തകര്‍ത്തതിന് മാധ്യമങ്ങള്‍ എന്തു പ്രായശ്ചിത്തം ചെയ്താലാണു മതിയാവുക?

Tuesday, January 10, 2012

ഓഹരി കമ്പോളവും നക്‌സല്‍ വേട്ടയും തമ്മില്‍ നല്ല ബന്ധമുണ്ട്



leelavathi
2004 ആ­ഗ­സ്­റ്റ് മുതല്‍ ബ­ന്ദ­വാല്‍ താ­ലൂ­ക്കി­ലെ വാ­മ­ന­പട­വ് സ്വ­ദേ­ശി­നി ലീ­ലാ­വ­തി­യെ­ന്ന 22 കാ­രിയെ കാ­ണാ­താ­യി­. പി­താ­വ് ബാ­ബു മക­ളെ കാ­ണാ­നി­ല്ലെ­ന്ന് പ­റ­ഞ്ഞ് പോ­ലീ­സില്‍ പ­രാ­തി നല്‍കി. എ­ന്നാല്‍ പി­ന്നീ­ട് ബാ­ബു കേട്ട­ത് മകള്‍ ലീ­ലാവ­തി ന­ക്‌­സ­ല്‍ പ്ര­വര്‍­ത്ത­ക­യാ­ണെ­ന്നുള്ള പോ­ലീ­സ് വെ­ളി­പ്പെ­ടു­ത്ത­ലാണ്. തു­ടര്‍ന്ന് പോ­ലീ­സ് ഭീ­ക­ര­ത­യു­ടെ നാ­ളു­ക­ളാ­യി­രുന്നു. കു­ടുംബ­ത്തെ പോ­ലീ­സ് വേ­ട്ട­യാടി. ആറു മാ­സ­ങ്ങള്‍­ക്ക് മു­മ്പ് വെ­സ്റ്റേണ്‍ സോ­ണല്‍ പോ­ലീ­സ് ഡി.ജി.പി ഗോ­പാല്‍ ഹു­സൂര്‍ വാര്‍­ത്താ സ­മ്മേള­നം നടത്തി 24 ന­ക്‌­സ­ലു­ക­ളു­ടെ പേരും ഫോ­ട്ടോ­യു­മ­ടങ്ങി­യ ലി­സ്­റ്റ് പുറ­ത്ത് വി­ട്ടി­രു­ന്നു. അ­വ­രെ­ക്കു­റി­ച്ച് വിവ­രം നല്‍­കു­ന്ന­വര്‍­ക്ക് ഒ­രു ല­ക്ഷം രൂ­പ മു­തല്‍ 25 ല­ക്ഷം രൂ­പ വ­രെ പ്ര­തി­ഫ­ല­വും വാ­ഗ്­ദാ­നം ചെ­യ്­തു. ആ ലി­സ്റ്റില്‍­ ലീ­ലാ­വ­തി­യു­ടെ പേ­രു­മു­ണ്ടാ­യി­രുന്നു. ഒ­രു ല­ക്ഷം രൂ­പ­യ­യാ­യി­രു­ന്നു ലീ­ലാ­വ­തി­യെ­ക്കു­റി­ച്ച് വിവ­രം നല്‍­കി­യാല്‍ പ്ര­തി­ഫ­ല­മാ­യി പ്ര­ഖ്യാ­പി­ക്ക­പ്പെ­ട്ട­ത്.
2009 ഒ­ക്ടോ­ബര്‍ 22ന് 18 സ്­ത്രീക­ളെ കൊ­ല­പ്പെ­ടുത്തി­യ കേ­സില്‍ മോ­ഹന്‍­കു­മാര്‍ എ­ന്ന ഭാ­സ്­കര­നെ ദക്ഷി­ണ ക­ന്നഡ പോ­ലീ­സ് പി­ടി­കൂ­ടി. മോ­ഹന്‍­കു­മാര്‍ പ്ര­ണ­യം ന­ടിച്ച് വി­വാ­ഹാ­ഭ്യര്‍­ഥ­ന നട­ത്തി 18 യു­വ­തി­ക­ളെയും കൊ­ല­പ്പെ­ടു­ത്തു­ക­യാ­യി­രുന്നു. പോ­ലീ­സ് കൊല്ല­പ്പെ­ട്ട സ്­ത്രീ­ക­ളു­ടെ ലി­സ്റ്റ് പുറ­ത്ത് വിട്ടു. ആ ലി­സ്റ്റിലും ആ പേ­രു­ണ്ടാ­യി­രു­ന്നു. ആ­റു മാ­സം മു­മ്പ് പോ­ലീ­സ് പുറ­ത്ത് വി­ട്ട ന­ക്‌­സല്‍ ലി­സ്റ്റി­ലു­ണ്ടാ­യി­രുന്ന ബ­ന്ദ­വാല്‍ താ­ലൂ­ക്കി­ലെ വാ­മ­ന­പട­വ് സ്വ­ദേ­ശി­നി ലീ­ലാ­വ­തി­യു­ടെ പേര്. ആ­റു മാ­സം മുമ്പ് പോ­ലീ­സ് ന­ക്‌­സല്‍ ലി­സ്­റ്റില്‍ പെ­ടു­ത്തി പേരും ചി­ത്രവും പുറ­ത്ത് വി­ട്ട­പ്പോ­ഴേക്കും ലീ­ലാവ­തി കൊല്ല­പ്പെ­ട്ടി­ട്ട് നാലര വര്‍­ഷ­ങ്ങള്‍ ക­ഴി­ഞ്ഞി­രു­ന്നു.

ഭ­ര­ണ­കൂ­ട­ത്തിന്റെ ന­ക്‌­സല്‍ വേ­ട്ട­യു­ടെ വി­ചി­ത്ര മു­ഖ­ത്തെ­ക്കു­റിച്ച്

mohanaമം­ഗ­ലാ­പുര­ത്തെ ബ­ന്ദ­വാല്‍ താ­ലൂ­ക്കി­ലെ വാ­മ­ന­പട­വ് സ്വ­ദേ­ശി­ ബാ­ബു- ചി­ന്ന­മ്മ ദ­മ്പ­ദി­ക­ളു­ടെ മ­ക­ളാ­ണ് ലീ­ലാ­വതി. വീ­ട്ടി­ന­ടുത്ത കു­പ്പെ പട­വ് ഹൈ­സ്­കൂ­ളില്‍ എ­സ്.എ­സ്.എല്‍.സി വ­രെ­യാ­ണ് അവള്‍ പ­ഠി­ച്ചത്. പി­ന്നീ­ട­വള്‍ ക­ശുവ­ണ്ടി ഫാ­ക്ട­റി­യില്‍ തൊ­ഴി­ലാ­ളി­യായി സി.ഐ.ടി.യു­­വില്‍ അം­ഗ­മായി. ബീ­ഡി തൊ­ഴി­ലാ­ളി­ക­ളെയും ക­ശുവ­ണ്ടി ഫാക്ട­റി തൊ­ഴി­ലാ­ളി­ക­ളെയും സം­ഘ­ടി­പ്പി­ച്ച് അ­വകാശ പോ­രാ­ട്ട­ത്തി­ന് നേ­തൃത്വം നല്‍­കി. 2004ലെ തി­ര­ഞ്ഞെ­ടു­പ്പില്‍ അ­വള്‍ ബ­ഹു­ജന്‍ സ­മാ­ജ്‌വാ­ദി പാര്‍­ട്ടി­ക്കു വേ­ണ്ടി പ്ര­ചര­ണം ന­ട­ത്തി­. പൊ­തു­പ്രവര്‍ത്ത­നം കൊ­ണ്ട് നേടി­യ ആര്‍ജ­വം ലീ­ലാ­വ­തി­ക്കു­ണ്ടാ­യി­രു­ന്നു. വി­വാ­ഹാ­ഭ്യര്‍­ഥ­ന­യു­മാ­യി ഒ­രാള്‍ വീ­ട്ടി­ലേക്ക് വ­രുന്നു­ണ്ടെ­ന്ന് അ­വള്‍ മാ­താ­പി­താ­ക്ക­ളോ­ട് പ­റഞ്ഞു. 2004 ഓ­ഗ­സ്­റ്റി­ലാ­യി­രു­ന്നു അ­ത്. അ­വ­രു­ടെ അ­നു­വാ­ദ­ത്തോ­ടെ അ­വള്‍ പ്ര­തി­ശ്രു­ത വര­നെ വീ­ട്ടി­ലേ­ക്ക് കൊ­ണ്ട് വ­രാ­നാ­യി അ­യാള്‍ പ­റ­ഞ്ഞ­ത­നു­സ­രിച്ച് ബ­ന്ദ് വാ­ലാ ബ­സാ­റി­ലേ­ക്ക് തി­രിച്ചു. എ­ന്നാല്‍ പി­ന്നീ­ട് ലീ­ലാവതി തി­രി­ച്ച് വ­ന്നില്ല. 2009 ഒ­ക്ടോ­ബര്‍ 22ന് 18 സ്­ത്രീ­ക­ളെ കൊ­ല­പ്പെ­ടുത്തി­യ കേ­സില്‍ അ­ധ്യാ­പ­കനായ മോ­ഹന്‍­കു­മാ­റി­നെ പോ­ലീ­സ് അ­റ­സ്­റ്റു ചെ­യ്തു. സ്­ത്രീധ­നം ഇല്ലാ­തെ വി­വാ­ഹം ക­ഴി­ക്കാ­മെ­ന്ന് വാ­ഗ്­ദാ­നം നല്‍കി­ പെണ്‍­കു­ട്ടിക­ളെ മാ­ന­ഭം­ഗ­പ്പെ­ടുത്തി­യ ശേ­ഷം കൊ­ല­പ്പെ­ടു­ത്തി­യെ­ന്നാ­ണ് കേ­സ്. 2004ല്‍ ത­ന്നെ ലി­ലാ­വ­തി­യെ­ന്ന ‘ന­ക്‌സല്‍’ മോ­ഹന്‍­കു­മാ­റി­ന്റെ കൈ­ക­ളാല്‍ നി­ഷ്ഠൂ­ര­മാ­യി കൊല്ലപ്പെ­ട്ടി­രുന്നു.
2004 ആ­ഗ­സ്റ്റില്‍ ലീ­ലാ­വ­തിയെ കാ­ണാതാ­യ അന്നു തന്നെ പി­താ­വ് ബാബു ബ­ന്ദ് വാ­ലാ വി­ല്ലേ­ജ് പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍ പ­രാ­തി നല്‍­കി­യി­രുന്നു­. എ­ന്നാല്‍ മ­ക­ളെ­ക്കു­റി­ച്ച് അ­ദ്ദേ­ഹ­ത്തി­ന് ഒ­രു വി­വ­രവും ല­ഭി­ച്ചില്ല. പ­രാ­തി­യെ­ക്കു­റിച്ച് പോ­ലീ­സ് കാ­ര്യമായ അ­ന്വേഷ­ണം ന­ട­ത്തി­യില്ല. എ­ന്നാല്‍ അ­ടു­ത്ത ദിവ­സം ത­ന്നെ ലീ­ലാവതി ന­ക്‌­സല്‍ പ്ര­വര്‍­ത്ത­ക­യാ­യി മു­ദ്ര­കു­ത്ത­പ്പെ­ട്ടു. അങ്ങ­നെ പ്ര­ച­രി­പ്പി­ക്കാന്‍ പോ­ലീ­സി­ന് പ്ര­ത്യേ­ക താല്‍­പ­ര്യ­മു­ണ്ടാ­യി­രുന്നു. നാ­ട്ടു­കാ­രു­ടെ ക­ണ്ണില്‍ ലീ­ലാവ­തി പി­ടി­കി­ട്ടാ­പ്പു­ള്ളിയാ­യ ന­ക്‌­സ­ലാ­യി. ന­ക്‌­സ­ലുകളെ കു­റി­ച്ച് എ­ന്തെ­ങ്കിലും വി­വ­ര­മു­ണ്ടെ­ങ്കില്‍ ല്‍­കണ­മെ­ന്നു ആ­ഹ്വാ­നം ചെ­യ്­ത് കൊ­ണ്ട് ലീ­ലാ­വ­തി­യു­ടെ ചി­ത്രവും ചു­വ­രില്‍ പ­തിഞ്ഞു. മ­കള്‍ ന­ക്‌­സല്‍­പ്ര­വര്‍­ത്ത­ന­ത്തി­നാ­യി ഒ­ളി­വില്‍ ക­ഴി­യു­ക­യാ­ണെ­ന്ന് പി­താ­വ് ബാ­ബുവും വി­ശ്വ­സി­ച്ചു. പി­ന്നീ­ട­ങ്ങോട്ട് ഈ കു­ടും­ബ­ത്തി­ന് പീ­ഡ­ന­ങ്ങ­ളു­ടെ കാ­ല­മാ­യി­രുന്നു. പോ­ലീ­സ് നി­രന്ത­രം വീ­ട്ടില്‍ കയറി ഈ കര്‍­ഷ­ക കു­ടുംബ­ത്തെ ഭീ­ഷ­ണി­പ്പെ­ടു­ത്തി­ക്കൊ­ണ്ടി­രുന്നു.

ന­ക്‌­സല്‍ വേ­ട്ട­യു­ടെ സാ­മ്പത്തി­ക ശാ­സ്ത്രം

ര­ണ്ടു ത­രം വി­ക­സ­ന­മുണ്ട്, സ്വാ­ഭാവി­ക വി­ക­സ­നവും ദ്രു­ത­ഗ­തി­യി­ലു­ള്ള വി­ക­സ­ന­വും. രാ­ജ്യ­ത്ത് ഉല്‍­പാ­ദ­ന­പ്ര­ക്രി­യ­യില്‍ ഉ­ണ്ടാ­വു­ന്ന വ­ളര്‍­ച്ച­യി­ലൂ­ടെ കൈ­വ­രി­ക്കു­ന്ന വ­ളര്‍­ച്ച­യാ­ണ് സ്വാ­ഭാവി­ക വി­ക­സനം. എ­ന്നാല്‍ ഓ­ഹ­രി­ക­മ്പോ­ള­ത്തി­ലെ വിദേ­ശ നി­ക്ഷേപ­ത്തെ ആ­ശ്ര­യി­ച്ച് ഉ­ണ്ടാ­­കു­ന്ന­താ­ണ് ദ്രു­ത­ഗ­തി­യി­ലു­ള്ള വി­ക­സനം. പ്ര­ധാ­ന­മന്ത്രി മന്‍­മോ­ഹന്‍­സിങും മുന്‍ ധ­ന­മ­ന്ത്രിയും ഇ­പ്പോള്‍ ആഭ്യന്തര മന്ത്രിയുമായ പി ചി­ദം­ബ­രവും ബം­ഗാള്‍ മു­ഖ്യ­മന്ത്രി ബു­ദ്ധ­ദേ­വും പറ­ഞ്ഞ് കൊ­ണ്ടി­രി­ക്കുന്ന­ത് ദ്രു­ത­ഗ­തി­യി­ലു­ള്ള വി­ക­സ­ന­ത്തെ­ക്കു­റി­ച്ചാ­ണ്. ലോക­ത്ത് കോ­ടി­ക്ക­ണ­ക്കി­ന് ഡോ­ള­റിന്റെ നി­ക്ഷേ­പം ന­ട­ക്കുന്നത് ഓ­ഹ­രി മാര്‍­ക്ക­റ്റി­നെയാണ്. ദ്രു­ത­ഗ­തി­യി­ലു­ള്ള വി­ക­സ­ന­ത്തെ­ക്കു­റിച്ച് പ­റ­യു­ന്ന രാ­ഷ്ട്രീയം ലക്ഷ്യം വെ­ക്കുന്ന­ത് രാ­ജ്യ­ത്ത് ഓഹ­രി നി­ക്ഷേ­പം വ­ഴി­യു­ള്ള വ­ളര്‍­ച്ച­യാണ്. അ­ത് കൊ­ണ്ട് തന്നെ ഇ­ന്ത്യന്‍ ഓഹ­രി മാര്‍ക്ക­റ്റ് വി­ക­സി­പ്പി­ക്കാ­നാ­യി ചി­ദം­ബ­രവും കൂ­ട്ട­രും കൊ­ണ്ട് പി­ടി­ച്ച ശ്ര­മ­മാ­ണ് ന­ട­ത്തു­ന്ന­ത്. ഇത്ത­രം വിദേ­ശ നി­ക്ഷേ­പ­ങ്ങള്‍­ക്കു­ള്ള പ്ര­ത്യേ­ക­ത അ­ത് സുസ്ഥി­രവും അ­ക്ര­മങ്ങ­ളെ അ­ടി­ച്ച­മര്‍­ത്താന്‍ ശേ­ഷി­യുള്ള സര്‍­ക്കാ­റു­ക­ള്‍ ഭ­രി­ക്കു­ന്ന രാ­ഷ്ട്ര­ങ്ങ­ളില്‍ മാ­ത്ര­മേ പ്ര­ത്യ­ക്ഷ­പ്പെ­ടൂ­വെ­ന്നതമാണ്. മാ­വോ­യി­സ്­റ്റു­കള്‍ ഇ­ട­നാ­ഴി തീര്‍­ത്ത ഇ­ന്ത്യ­യില്‍ ഇത്ത­രം നി­ക്ഷേ­പ­കര്‍­ക്ക് പ­ര­വ­താ­നി വി­രി­ക്ക­ണ­മെ­ങ്കില്‍ ഓ­പ­റേ­ഷന്‍ ഗ്രീന്‍ ഹ­ണ്ടു­കള്‍ വേ­ണ്ടി വ­രും, ന­ന്ദി­ഗ്രാ­മില്‍ പ്ര­ക്ഷോ­ഭക­രെ വെ­ടി­വെ­ച്ച് കൊ­ല്ലേ­ണ്ടി വ­രും, കാ­ണാതാ­യ പെണ്‍­കു­ട്ടിക­ളെ ന­ക്‌­സല്‍ പ­ട്ടി­ക­യില്‍­പ്പെ­ടു­ത്തി തല­ക്ക് ഇനാം പ്ര­ഖ്യാ­പി­ക്കേ­ണ്ടി വ­രും. അ­ങ്ങ­നെ­യാ­ണ് ലീ­ലാ­വ­തി­യെ­ന്ന യുവ­തി ന­ക്‌­സല്‍ ആയി മു­ദ്ര­കു­ത്ത­പ്പെ­ടു­ന്നത്. മോ­ഹന്‍­കു­മാ­റി­ന്റെ കൈ­ക­ളാല്‍ നി­ഷ്ഠൂ­രം വ­ധി­ക്ക­പ്പെ­ട്ടിട്ടും പോ­ലീ­സ് അ­ന്വേ­ഷി­ക്കാ­തെ പോ­യ­ത്. ലീ­ലാ­വ­തി­ക്ക് ശേഷം നി­രവ­ധി യു­വ­തിക­ളെ കൊല്ലാന്‍ മോ­ഹന്‍­കു­മാ­റി­ന് പോ­ലീ­സ് അ­വസ­ര­മൊ­രു­ക്കി­ക്കൊ­ടു­ത്ത­ത്.
മാ­വോ­യി­സ്­റ്റു­കള്‍­ക്കെ­തി­രെ ത­ങ്ങള്‍ ശ­ക്തമാ­യ ന­ട­പ­ടി­യെ­ടു­ക്കു­ന്ന­താ­യി പോ­ലീ­സി­ന് തെ­ളി­യി­ക്കേ­ണ്ട­തു­ണ്ടാ­യി­രുന്നു. അ­ങ്ങ­നെ­യ­വര്‍ കാ­ണാതാ­യ ലീ­ലാ­വ­തി­യെ ഒ­രു ക­യ്യ­റ­പ്പു­മില്ലാ­തെ ന­ക്‌­സല്‍ പ­ട്ടി­ക­യില്‍­പ്പെ­ടു­ത്തി പ­ത്ര സ­മ്മേള­നം വി­ളി­ച്ച് കൂ­ട്ടി വി­വ­രി­ച്ചു. ശ­ക്തമാ­യ സര്‍­ക്കാ­റാ­ണ് സം­സ്ഥാ­നം ഭ­രി­ക്കു­ന്ന­തെന്നും മു­ഴു­വന്‍ ന­ക്‌­സ­ലു­ക­ളും ലി­സ്റ്റ് ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ടെ­ന്നും സ്റ്റോ­ക്ക് മാര്‍ക്ക­റ്റ് മു­ത­ലാ­ളി­മാ­രെ ബോ­ധ്യ­പ്പെ­ടു­ത്ത­ലാ­യി­രു­ന്നു ല­ക്ഷ്യം. ന­ന്ദി­ഗ്രാ­മില്‍ ഭൂ­മി­ക്ക് വേ­ണ്ടി പ്ര­ക്ഷോ­ഭം ന­ട­ത്തി­യ­തി­ന്റെ പേ­രില്‍ കര്‍­ഷ­കര്‍ കൊ­ല ചെ­യ്യ­പ്പെട്ട­ത് ഇതി­നോ­ട് കൂ­ട്ടി വാ­യി­ക്കാം. എ­തിര്‍­പ്പുക­ളെ തോ­ക്കു കൊ­ണ്ട് നേ­രി­ട്ട് അ­ടി­ച്ച­മര്‍­ത്തു­ന്ന സര്‍­ക്കാ­റാ­ണ് സം­സ്ഥാ­നം ഭ­രി­ക്കു­ന്ന­തെന്നും നി­ക്ഷേ­പക­രേ നി­ങ്ങള്‍­ക്ക് ധൈ­ര്യ­മാ­യി ഇ­വി­ടേ­ക്ക് വ­രാ­മെ­ന്നു­മുള്ള ബോ­ധ്യ­പ്പെ­ടു­ത്തല്‍.
രാ­ജ്യ­ത്ത് അ­ര­ങ്ങേ­റു­ന്ന മാ­വോ­യി­സ്­റ്റ് വേ­ട്ട­യു­ടെ പി­ന്നാ­മ്പു­റ­ങ്ങ­ളി­ലേ­ക്കു­ള്ള ഒ­രു ചൂ­ണ്ട് പ­ല­ക­യാ­ണ് ലീ­ലാ­വ­തി­യു­ടെ അ­നു­ഭവം. നാ­ളെ ആര്‍ക്കും വ­രാ­വു­ന്ന ഗതി. മക­ളെ കാ­ണാ­നി­ല്ലെ­ന്ന് പറ­ഞ്ഞ് ഇ­നി ആര്‍ക്കും പോ­ലീ­സ്‌­റ്റേ­ഷ­നി­ലേ­ക്ക് പോ­കാന്‍ ക­ഴി­യാ­ത്ത അവ­സ്ഥ. അ­വര്‍ ന­ക്‌­സല്‍ പ്ര­വര്‍­ത്ത­ക­യാ­യി മു­ദ്ര­കു­ത്ത­പ്പെടു­മോ­യെ­ന്ന ഭീതി. ലീ­ലാ­വ­തി­യു­ടെ പ­രാ­തി­യില്‍ പോ­ലീ­സ് വ്യ­ക്തമാ­യ അ­ന്വേഷ­ണം ന­ട­ത്തി­യി­രു­ന്നെ­ങ്കില്‍ മോ­ഹന്‍­കു­മാ­റെന്ന കൊ­ല­യാ­ളി­ക്ക് കൂ­തു­തല്‍ കൊ­ല­കള്‍ ന­ട­ത്താന്‍ ക­ഴി­യു­മാ­യി­രു­ന്നില്ല.
ലീലാവതി കൊല്ലപ്പെട്ടതറിഞ്ഞ ശേഷം അവളുടെ കുടുംബത്തെ കാണാനായി പുറപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ അവരുടെ അനുഭവം വിവരിക്കുന്നത് ഇങ്ങനെ
മം­ഗ­ലാ­പുരം-ധര്‍­മ്മസ്ഥ­ലം പു­ഞ്‌­ല­ക്കാ­ട്ട­യി­ലേ­ക്കു­ള്ള വ­ഴി ഇ­ട­ത്തേ­ക്ക് തി­രി­ഞ്ഞ് അ­ഞ്ച് കി­ലോ­മീ­റ്റര്‍ മണ്‍­റോ­ഡി­ലൂ­ടെ യാ­ത്ര ചെ­യ്­താല്‍ കാ­ടി­ന്റെ ന­ടു­വില്‍ പു­റം ലോ­ക­വു­മാ­യി വാര്‍­ത്താ വി­നി­മ­യ ബ­ന്ധ­മില്ലാ­ത്ത ഈ വി­ട്ടി­ലെ­ത്താം. ന­ക്‌­സ­ലൈ­റ്റ് സം­ഘ­ട­ന­യില്‍ ചേര്‍­ന്ന മക­ളെ കു­റി­ച്ച് അ­ന്വേ­ഷി­ച്ച­റി­യാന്‍ പ­ത്ര­പ്ര­വര്‍­ത്ത­കര്‍ വ­ന്നി­ട്ടു­ണ്ട് എ­ന്ന് മാത്രം മ­ന­സി­ലാക്കി­യ ഈ ദ­മ്പ­തി­കള്‍ക്ക് പോ­ലീ­സു­കാര്‍ മ­റ്റു വി­വര­ങ്ങ­ളൊന്നും നല്‍­കി­യി­രുന്നില്ല.ഞങ്ങള്‍ സ­ന്ദര്‍­ശി­ക്കുന്ന­ത് വ­രെ മ­ക­ള്‍ കൊല്ല­പ്പെ­ട്ടു­വെ­ന്ന യാ­തൊ­രു അ­റിവും അ­വര്‍­ക്കില്ലാ­യി­രു­ന്നു.
പ­ട്ടി­ക ജാ­തി­യില്‍­പെ­ടു­ന്ന ബാ­ബു ദ­മ്പ­തി­കള്‍­ക്ക് ആ­ഞ്ച് മ­ക്ക­ളുണ്ട്. മൂ­ന്ന് ഏ­ക്കര്‍ കൃ­ഷി­ഭൂ­മി­യുണ്ട്. മൂ­ന്ന് പെണ്‍­മ­ക്ക­ളില്‍ ലീ­ലാവ­തി മൂ­ത്തവള്‍. ര­ണ്ടു സ­ഹോ­ദ­രി­ക­ളു­ള്ള­തില്‍ ഒ­രു­വള്‍ ക­ശുവ­ണ്ടി ഫാ­ക്ട­റി­യില്‍ ജോ­ലി ചെ­യ്യുന്നു. മ­റ്റെ­യാള്‍ പ­ഞ്ച­ല­ക്കാ­ട്ടെ­യില്‍ എ­സ് ടി ഡി ബൂ­ത്തില്‍ തൊ­ഴി­ലെ­ടു­ക്കു­ന്നു.
ഞ­ങ്ങള്‍ ഒ­രു തെ­റ്റും ചെ­യ്­തി­ട്ടില്ല. ഞ­ങ്ങ­ളു­ടെ മ­കള്‍ ലീ­ല വീ­ടു വി­ട്ടു പോയി. നാ­ലു വര്‍­ഷം ക­ഴി­ഞ്ഞിട്ടും പോ­ലീ­സു­കാര്‍ ഞ­ങ്ങ­ളെ പി­ന്നെയും പി­ന്നെയും പീ­ഡി­പ്പി­ക്കുന്നു. വീ­ട്ടില്‍ അ­ന്വേ­ഷി­ച്ച് വ­ന്നു ഭീ­ഷ­ണി­പ്പെ­ടു­ത്തി പോ­കുന്നു. സ്‌­റ്റേ­ഷ­നി­ലേ­ക്ക് ദി­നം പ്ര­തി വി­ളി­പ്പിച്ചു ചോ­ദ്യം ചെ­യ്യുന്നു. മക­ളെ കാ­ണാ­നി­ല്ലെ­ന്ന് പ­രാ­തി കൊ­ടു­ത്ത­താ­ണ് ഞ­ങ്ങള്‍ ചെയ്­ത അ­പ­രാധം. നി­ങ്ങ­ളെ­ങ്കിലും അ­വ­രോ­ട് പ­റ­യൂ….( ഇതും പറ­ഞ്ഞ് കു­ടും­ബ­നാ­ഥന്‍ ബാബു ക­ര­യാന്‍ തുട­ങ്ങി).

പെണ്‍­കു­ട്ടിക­ളെ കാ­ണാ­തായ­ത് വര്‍ഗീ­യ­വ­ത്­ക­രി­ക്കാനും ശ്ര­മം നടന്നു caption=”ബാരി­മാര്‍ സ്വ­ദേ­ശി അ­നിത­യെ കാ­ണാ­താ­യ­തി­ന് പി­ന്നില്‍ ലൗ­ജി­ഹാ­ദി­കളാ­ണെ­ന്നും പോ­ലീ­സ് സമ­ഗ്ര അ­ന്വേഷ­ണം ന­ട­ത്ത­ണ­മെന്നും ആ­വ­ശ്യ­പ്പെ­ട്ട് വ­ജ്രാ­ന­ന്ദ മഠ് സ്വാ­മി രാ­ജ­ശേ­ഖ­രാ­ന­ന്ദി­ന്റെ നേ­തൃ­ത്വ­ത്തില്‍ ഒ­ക്ടോ­ബര്‍ നാ­ലിന് പ്ര­ദേശത്തെ പോ­ലീസ് സ്‌­റ്റേ­ഷന്‍ ഉ­പ­രോ­ധി­ക്കു­ന്നു (അ­വ­ലം­ബം-daijiworld.com) “]ബാരി­മാര്‍ സ്വ­ദേ­ശി അ­നിത­യെ കാ­ണാ­താ­യ­തി­ന് പി­ന്നില്‍ ലൗ­ജി­ഹാ­ദി­കളാ­ണെ­ന്നും പോ­ലീ­സ് സമ­ഗ്ര അ­ന്വേഷ­ണം ന­ട­ത്ത­ണ­മെന്നും ആ­വ­ശ്യ­പ്പെ­ട്ട് വ­ജ്രാ­ന­ന്ദ മഠ് സ്വാ­മി രാ­ജ­ശേ­ഖ­രാ­ന­ന്ദി­ന്റെ നേ­തൃ­ത്വ­ത്തില്‍ ഒ­ക്ടോ­ബര്‍ നാ­ലിന് പ്ര­ദേശത്തെ പോ­ലീസ്് സ്‌­റ്റേ­ഷന്‍ ഉ­പ­രോ­ധി­ക്കു­ന്നു (അ­വ­ലം­ബം-daijiworld.com) [/caption]
ലീ­ലാ­വ­തി­യെ തു­ടര്‍­ന്ന് മ­റ്റ് പ­ല പെണ്‍­കു­ട്ടി­ക­ളെയും ക­ണാ­തായി. ഇ­വ­രെല്ലാം സാ­മ­ൂഹി­ക­മാ­യി പി­ന്നാ­ക്കാ­വ­സ്ഥ­യി­ലു­ള്ള കു­ടും­ബ­ങ്ങ­ളില്‍ നി­ന്നു­ള്ള­വ­രാ­യി­രുന്നു. ബ­ന്ദ്‌വാല്‍ താ­ലൂ­ക്കിലെ അ­നി­ത­യെ­ന്ന 22 കാ­രി­യെ കാ­ണാ­താ­യ­തി­നെ തു­ടര്‍­ന്ന് പ്ര­ദേശ­ത്തെ ചി­ല മ­ത സം­ഘ­ട­ന­കള്‍ പ്ര­ശ്‌നം ഏ­റ്റെ­ടുത്തു. ക­ഴി­ഞ്ഞ ജൂണ്‍ 17നാ­ണ് യു­വ­തി­യെ കാ­ണാ­താ­യത്. ബി സി റോ­ഡില്‍ ഡെന്റല്‍ ക്ലി­നി­ക്കി­ലേ­ക്കാ­ണെ­ന്ന് പറ­ഞ്ഞ് പോ­യ യു­വ­തി­യെ പി­ന്നീ­ട് ക­ണ്ടെ­ത്താന്‍ ക­ഴി­ഞ്ഞില്ല. ഡി കെ ജില്ലാ പോ­ലീ­സ് അ­ധി­കാ­രി­കള്‍­ക്ക് ബ­ന്ധു­ക്കള്‍ പ­രാ­തി നല്‍­കി­യെ­ങ്കിലും തു­മ്പൊന്നും കി­ട്ടി­യില്ല.
ഗു­രു­പൂ­രി­ലെ വ­ജ്ര്‌­ദേ­വി മഠ­ത്തിലെ രാ­ജ­ശേ­ഖ­രാ­ന­ന്ദ സ്വാ­മി­ക­ളു­ടെ നേ­തൃ­ത്വ­ത്തില്‍ ചി­ലര്‍ ബ­ന്ദ് വാല പോ­ലീ­സ്‌­റ്റേ­ഷന്‍ ഉ­പ­രോ­ധിച്ചു. പെണ്‍­കു­ട്ടി­യെ കാ­ണാ­താ­യ­തി­ന് പി­ന്നില്‍ ‘ലൗ­ജി­ഹാ­ദി­’ക­ളാ­ണെ­ന്നാ­യി­രു­ന്നു സ്വാ­മി­ക­ളുടെ ആ­രോ­പണം. പെണ്‍­കു­ട്ടി­യെ മ­തം­മാ­റ്റി തീ­വ്രവാ­ദ ക്യാ­മ്പു­ക­ളി­ലേ­ക്ക റി­ക്രൂ­ട്ട് ചെ­യ്­ത­താ­ണെന്നും അവര്‍ ആ­രോ­പി­ച്ചു. എ­ന്നാല്‍ അ­നി­തയും മോ­ഹന്‍­കു­മാ­റി­ന്റെ ഇ­ര­യാ­ക്ക­പ്പെ­ടു­ക­യാ­ണെ­ന്ന് പി­ന്നീടാണ് വ്യ­ക്ത­മായ­ത്.
(2009 ഒക്ടോബര്‍ 25ന് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചത്)


ഇപ്പോള്‍ പ്രണയം തോന്നാത്തത് ഭാഗ്യം


January 7th, 2012
Email this page

love-jihad1അനുഭവം/കെ എ മന്‍  ഓര്‍ക്കുമ്പോള്‍ എത്രമാത്രം ഭാഗ്യവാനായിരുന്നു ഞാനെന്ന് ഇപ്പോള്‍ തോന്നിപ്പോകുന്നു. അല്ലെങ്കില്‍ ഭാഗ്യം എന്ന വാക്ക് ജീവിതത്തില്‍ ഇന്നോളം തുണച്ചിട്ടില്ലാത്ത, നിര്‍ഭാഗ്യങ്ങള്‍ മാത്രം സദാ കൂട്ടുകാരനായിരുന്ന എന്നെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുശേഷം എനിക്കുതന്നെ ഇങ്ങനെ മാറ്റിപ്പറയേണ്ടിവരുമായിരുന്നില്ല. ഇപ്പോഴും നിര്‍ഭാഗ്യങ്ങള്‍ വിട്ടൊഴിയാതെ പിന്തുടരുമ്പോഴും ‘ഭാഗ്യവാന്‍’ എന്ന വിശേഷണം തന്നെ ഈ ചരിത്രനിമിഷത്തില്‍ ഞാന്‍ എന്റെ പേരില്‍ പതിച്ചെടുക്കുകയാണ്. പത്തു വര്‍ഷം മുമ്പ് കാമ്പസിന്റെ അതിരുകള്‍ക്കകത്ത് പ്രണയത്തിന്റെ കടലേറ്റത്തില്‍ സ്വയം മറന്നു മുങ്ങിയുയരുമ്പോള്‍ പ്രണയത്തിന്റെ നേരേ ‘ജിഹാദ്’ (Jihad) എന്ന ചോദ്യം ചാട്ടുളിപോലെ ആരും എഴുതിവെച്ചിരുന്നില്ല. അല്ലായിരുന്നെങ്കില്‍ ഞാനുമൊരു ‘ലൗ ജിഹാദി’യായി (Love Jihad) ഏതെങ്കിലും മാഗസിന്റെ വൃത്തിഹീനമായ താളില്‍ വന്നുവീഴില്ലായിരുന്നുവെന്ന് ആരു കണ്ടു….. കാരണം, അത് രണ്ടുപേര്‍ മനസ്സില്‍ ഒളിപ്പിച്ചുവെച്ച് ആരോടും പറയാതെ കൊണ്ടുനടന്ന ഒരു പ്രണയമായിരുന്നില്ല(Love). പ്രായത്തിന്റെ ചാപല്യവുമായിരുന്നില്ല. ബിരുദവും ബിരുദാനന്തര ബിരുദവും ജേര്‍ണലിസവും കഴിഞ്ഞ് ബി.എഡ് പഠിക്കാനിറങ്ങുമ്പോള്‍ പ്രായം ചാപല്യങ്ങള്‍ തീര്‍ത്ത് കാലില്‍ കുരുങ്ങിയിരുന്നില്ല. ഇവര്‍ വിവാഹത്തിലേ അവസാനിക്കൂ എന്ന് കൂട്ടുകാര്‍ വിധിയെഴുതുമ്പോള്‍ ഞാനൊരു മുസ്‌ലിമാണെന്നോ അവള്‍ ഒരു ക്രിസ്ത്യാനിയാണെന്നോ ആരും ചിന്തിച്ച് പ്രായോഗികതയോര്‍ത്ത് തലപുണ്ണാക്കിയിരുന്നില്ല. അധ്യാപകരും സഹാഠികളും ആശീര്‍വാദം ചൊരിയുമ്പോള്‍ ഞാന്‍ അഞ്ചുനേരം നിസ്‌കരിക്കുന്നവനും മുപ്പത് നോമ്പ് മുറതെറ്റാതെ എടുക്കുന്നവനുമാണെന്ന് അവള്‍ ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകുന്നവളാണെന്നും അള്‍ത്താരയ്ക്ക് മുന്നില്‍ മുട്ടിപ്പായി പ്രാര്‍ഥിക്കുന്നവളാണെന്നും അവരാരും ചിന്തിച്ചതേയില്ല. ഞായറാഴ്ച അവളും കൂട്ടുകാരികളും കുര്‍ബാന കഴിഞ്ഞു പള്ളിയില്‍നിന്ന് പുറത്തുവരുമ്പോള്‍ ‘ഇയാളെന്താ ഇവിടെ കറങ്ങിനില്‍ക്കുന്നത്’ എന്ന് ആരും ചോദിച്ചിരുന്നില്ല. അവളെ നേരേ മുന്നില്‍ കൊണ്ടുനിര്‍ത്തുമ്പോള്‍ ഉമ്മ പറഞ്ഞു: ”നല്ല കുട്ടി”… ഒരുപക്ഷേ, അതിനപ്പുറം ഒന്നുമറിയാനുള്ള ലോകപരിചയം ഉമ്മക്കുണ്ടായിരുന്നില്ല…. ‘ജോലി കിട്ടിയാല്‍ ഉടന്‍ കല്യാണം കഴിക്കുമോടാ?’ എന്ന കൂട്ടുകാരന്റെ ചോദ്യത്തില്‍ സംശയങ്ങളല്ല താമസം വരുത്തരുതെന്ന താക്കീത് മാത്രമായിരുന്നു. എന്നിട്ടും, എല്ലാം പറഞ്ഞുറപ്പിച്ച് കാമ്പസ് പിരിഞ്ഞു. വീര്‍പ്പുമുട്ടലും അനിശ്ചിതത്വങ്ങളും ബാക്കിയായിരുന്നു. മഴ തെറ്റിത്തെറിച്ചു വീഴുന്ന ഒരു വെളുപ്പാന്‍കാലത്ത് ഒരിക്കലും കൂട്ടിമുട്ടാത്ത പാളത്തിലൂടെ ഒരു തീവണ്ടിപ്പാച്ചിലായി അവള്‍ പോയി; ആള്‍ത്തിരക്കിനു മുകളിലൂടെ ആടിക്കളിക്കുന്ന ഒരു വെളുത്ത കൈയായി അവള്‍ അകന്നുപോയി. പോകുമ്പോള്‍ അച്ഛനോട് ചോദിച്ചിട്ടുവന്ന് പറയാം എന്നു മാത്രം അവള്‍ പറഞ്ഞു. ആ വഴിയില്‍ ഒരു ശിലാപ്രതിമപോലെ എത്രനാള്‍ കാത്തുനിന്നു?. പിന്നീടൊരിക്കല്‍ ട്രെയിനില്‍ കടന്നുപോകുമ്പോള്‍ ആരോ വായിച്ചെറിഞ്ഞ ഒരു ഞായറാഴ്ച പത്രത്തിന്റെ താളില്‍ അവള്‍ എന്നെ നോക്കി ചിരിച്ചു. ഒപ്പം അവളുടെ കൈപിടിച്ച് ജീവിതത്തിലേക്ക് കടന്ന അയാളുടെ ചിത്രവും. കാമ്പസില്‍ ഞാനൊരാള്‍ മാത്രമായിരുന്നില്ല പ്രണയത്തിന് മതത്തിന്റെയും ജാതിയുടെയും മതില്‍ക്കെട്ടുകള്‍ തകര്‍ത്തത്. അതില്‍ ജീവിതത്തിലും തുടര്‍ച്ച പ്രാപിച്ചവരും ഉണ്ടായിരുന്നു. പാതിവഴിയില്‍ ഉടഞ്ഞുപോയ ഞങ്ങള്‍ ചിലരും. പ്രണയത്തിന്റെ ഇടനാഴിയില്‍ ഒരിക്കല്‍ അവള്‍ ചോദിച്ചിരുന്നു ‘തനിക്ക് ക്രിസ്ത്യാനിയാകാമോ?’ എന്ന്. കൂട്ടുകാരിയെക്കൊണ്ട് അവള്‍ ചോദിപ്പിക്കുകയായിരുന്നു. ഇന്നായിരുന്നെങ്കില്‍ അവളെ ഏത് ‘ജിഹാദി’(Jihad) ആയി വിശേഷിപ്പിക്കുമായിരുന്നു?. മതവും ജാതിയും പ്രണയത്തിന്റെ മാനദണ്ഡങ്ങളല്ല എന്ന് പ്രണയിച്ചവര്‍ക്കേ അറിയു. പരകോടിയില്‍ പ്രായോഗികമാക്കാന്‍ വഴിതേടുമ്പോള്‍ തടസ്സവാദങ്ങളുമായിട്ടാണ് മതവും ജാതിയും പുറപ്പെട്ടിറങ്ങുക. അപ്പോള്‍ മാത്രമേ അവനവന്റെ മതത്തെക്കുറിച്ചും ജാതിയെക്കുറിച്ചും ചിന്തിക്കുകയുള്ളു. ഓര്‍ക്കുമ്പോള്‍ അത് ആദ്യത്തെ പ്രണയമായിരുന്നില്ല. സത്യത്തില്‍ പ്രണയം ബസ്സ് കാത്തുള്ള ഒരു നില്‍പ്പാണ്. ഒന്നു കിട്ടിയില്ലെങ്കിലോ നിര്‍ത്തിയില്ലെങ്കിലോ യാത്ര ആരും വേണ്ടെന്ന് വെക്കില്ലല്ലോ… കഴിഞ്ഞുപോയതും കൊഴിഞ്ഞുപോയതുമായ എല്ലാ പ്രണയങ്ങളിലെയും നായികമാരുടെ ജാതിയും മതവും ഇപ്പോഴാണ് സത്യത്തില്‍ ഓര്‍ക്കാന്‍ തോന്നുന്നത്. അതും ഈ ജിഹാദ് എന്ന പേരു കേട്ടപ്പോള്‍… അവരെല്ലാം മറുമതക്കാര്‍ ആയിരുന്നുവെന്ന് ഇപ്പോള്‍ ഒരു ഞെട്ടലോടെ ഓര്‍ക്കുന്നു. അല്ലെങ്കില്‍, ക്രിസ്ത്യാനിയും ഹിന്ദുവുമൊക്കെയായ പെണ്‍കുട്ടികളെ പ്രണയിച്ച ഞാനും ക്രിസ്ത്യാനിയാകാമോ എന്നു ചോദിച്ച അവളും തീവ്രവാദിയും ‘ലൗ ജിഹാദി’യും (Love Jihad) ഒക്കെയായി പത്രവാര്‍ത്തകളില്‍ പിടികിട്ടാപ്പുള്ളികളായി മലര്‍ന്നു കിടക്കുമായിരുന്നില്ലേ? കാരണം, ഓര്‍ക്കുട്ടില്‍ 18,103 അംഗങ്ങളുള്ള Beware of Roman Catholic fanaticism എന്ന കമ്മ്യുണിറ്റി മുന്നറിയിപ്പ് കൊടുത്തിരിക്കുന്നതു കണ്ടപ്പോള്‍ ഭയം ഇരട്ടിക്കുകയാണ്…. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ അംഗങ്ങളായ കമ്മ്യൂണിറ്റി നിലവിളിക്കുന്നത് നമ്മുടെ പെണ്‍പിള്ളേരെ പ്രണയിച്ച് മതംമാറ്റാന്‍ (Religious Conversion) മറ്റു മതക്കാര്‍ വരുന്നു എന്നല്ല. ക്രിസ്ത്യാനികളിലെ പ്രബല വിഭാഗങ്ങളില്‍ ഒന്നായ റോമന്‍ കത്തോലിക്കര്‍ വലവീശി വിളിക്കുന്നുവെന്നാണ്. ക്രിസ്ത്യാനിയാകാമോ? എന്ന അവളുടെ ചോദ്യത്തെ ഈ നിമിഷംവരെ ഞാന്‍ സംശയിച്ചിട്ടില്ല. വീട്ടില്‍പോയി അവള്‍ പറഞ്ഞു വിജയിക്കാന്‍ കഴിയാതെ പരാജയപ്പെടുകയായിരുന്നുവെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം, ഇപ്പോഴും ഞാന്‍ അവളെ പ്രണയിക്കുന്നുണ്ട്. പാബ്ലോ നെരൂദ പറഞ്ഞപോലെ അവള്‍ സഹിപ്പിച്ച ദുഃഖശതങ്ങളില്‍ ഒടുവിലത്തെ സഹനമായിരുന്നുവെങ്കിലും ഇപ്പോഴും ഞാനവളെ പ്രണയിക്കുന്നു…. ഇങ്ങനെയൊക്കെ പണ്ടായിരുന്നെങ്കില്‍ അവളെ ഞാനും ഞാന്‍ അവളെയും സംശയിച്ചുപോകുമായിരുന്നുവല്ലോ എന്നാലോചിക്കുമ്പോള്‍ ഇന്ന് ആരെയും പ്രണയിക്കാന്‍ കഴിയാത്തതില്‍ ഭാര്യയും മക്കളുമുള്ള ഞാന്‍ ചില്ലറയൊന്നുമല്ല ആശ്വസിക്കുന്നത്. ഒന്നുകൂടി പറഞ്ഞോട്ടെ…. പ്രണയം മറയാക്കി മതത്തിലേക്ക് ആളെ റിക്രൂട്ടു ചെയ്യാന്‍ വരുന്നുവെന്ന് അലറി കരയുന്നവര്‍ക്കും അത് വലിയ വായില്‍ വാര്‍ത്തയാക്കി അന്തം വിട്ടുനില്‍ക്കുന്ന ക്ണാപ്പന്‍മാര്‍ക്കൊന്നും പ്രണയം എന്താണ് എന്നറിയില്ല. അല്ലെങ്കില്‍ ആരെയും പ്രേമിക്കാന്‍ കഴിയാതെയും ആരാലും പ്രേമിക്കപ്പെടാതെ പോവുകയും ചെയ്തതിന്റെ frustration അവരെ കീഴടക്കുന്നതുകൊണ്ടാണ്… ഇവരെ ആരെങ്കിലും ഒന്ന് കേറി പ്രേമിച്ചിരുന്നെങ്കില്‍………..

ലൗ ജിഹാദ്: മനോരമക്കെതിരെ കേസില്ലേ പോലീസേ…


January 8th, 2012
Email this page

love-jihad
കെ.എം ഷഹീദ്
ഡൂള്‍ന്യൂസ്: ഡി.വൈ.എസ്.പി ഇഖ്ബാല്‍ അല്ലേ..
ഡി.വൈ.എസ്.പി: അതെ,
ഡൂള്‍ന്യൂസ്: ലൗ ജിഹാദ് (Love Jihad)എന്ന പേരില്‍ കേരളത്തില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് വ്യാജ പ്രചരണം നടത്തിയ വെബ്‌സൈറ്റിനെതിരെ കേസെടുത്തിരിക്കയാണല്ലോ, മതസ്പര്‍ദയുണ്ടാക്കുന്ന ഈ പ്രചാരണം ഏറ്റുപിടിച്ച മലയാള മനോരമ, കേരള കൗമുദി തുടങ്ങിയ പത്രങ്ങള്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടോ?.
ഡി.വൈ.എസ്.പി: ഏയ് അങ്ങിനെയൊന്നുമില്ല, പത്രങ്ങള്‍ ഈ വെബ്‌സൈറ്റ് കണ്ട് തെറ്റിദ്ധരിച്ചുപോയതായിരിക്കും. അന്നൊന്നും വെബ്‌സൈറ്റ് വഴി ഇത്തരത്തില്‍ കള്ളപ്രചാരണം നടക്കുന്നുണ്ടെന്ന് ആര്‍ക്കും അറിയാമായിരുന്നില്ല. പിന്നീടാണല്ലോ വെബ്‌സൈറ്റുകള്‍ വഴി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന് വ്യക്തമായത്. പിന്നെ ഇതെല്ലാം വലിയ പ്രചാരമുള്ള പത്രങ്ങളല്ലേ…പത്രങ്ങള്‍ പറയുമ്പോള്‍ ജനങ്ങള്‍ വിശ്വസിക്കുമെന്നതാണ് കാര്യം. ഏതായാലും പത്രങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല.
രണ്ട് വര്‍ഷം മുമ്പ് സംഘപരിവാര്‍ ശക്തികളുടെയും ക്രിസ്ത്യന്‍ സഭയുടെയും ആശീര്‍വാദത്തോടെ മനോരമ (Malayalamanorama), കേരള കൗമുദി (Keralakaumudi), മംഗളം (Mangalam) എന്നീ പത്രങ്ങളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ലൗജിഹാദ് ലഹളയുടെ ഇപ്പോഴത്തെ അവസ്ഥയാണ് മേല്‍പ്പറഞ്ഞ പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍.
മനോരമയെയും കേരള കൗമുദിയെയും ‘തെറ്റിദ്ധരിപ്പിച്ച’ ഹിന്ദുജനജാഗ്രുതിക്കെതിരെ (Hindu Janajagruti Samiti) സംസ്ഥാന സൈബര്‍ പോലീസ് കേസെടുത്തിരിക്കയാണ്. ഹിന്ദു ജനജാഗ്രത എന്ന വെബ്‌സൈറ്റിനെക്കുറിച്ച് പല മലയാളികളും കേള്‍ക്കുന്നത് ഒരു പക്ഷെ ഇപ്പോഴായിരിക്കും. എന്നാല്‍ ലൗ ജിഹാദിനെക്കുറിച്ച് മലയാളികളെ ‘ബോധവത്കരിച്ചത്’ മലയാള മനോരമയും കേരള കൗമുദിയുമടങ്ങുന്ന പത്രങ്ങളാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ പൊന്നാടയണിയിച്ച് സ്വന്തം കണ്ടെത്തലായാണ് ഇവര്‍ കേരളീയ സാമൂഹ്യ കാലാവസ്ഥയെ അട്ടിമറിക്കാന്‍ ശക്തിയുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വ്യാജവാര്‍ത്ത മലയാളികളുടെ പൂമുഖത്തെത്തിച്ചത്.
വിഷം വമിക്കുന്ന ഈ വ്യാജ വാര്‍ത്ത മലയാളിയുടെ മനസ്സില്‍ തളിച്ച മലയാള മാധ്യങ്ങള്‍ക്കെതിരെ പോലീസ് എന്തു നടപടിയെടുക്കുന്നില്ലെന്നത് ചോദ്യമായി അവശേഷിക്കുന്നു. ഇനി പത്രങ്ങള്‍ പണ്ട് പറഞ്ഞ പോലെ ലൗജിഹാദ് നടക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് പോലീസ് അന്വേഷണം നിര്‍ത്തിവെച്ച് വെബ്‌സൈറ്റിനെതിരെ കേസെടുത്തു?. സംഘപരിവാര്‍ ദേശീയാടിസ്ഥാനത്തില്‍ നടപ്പാക്കിയ അജണ്ടയുടെ കേരളീയ വേഷം ആടിയ മേല്‍പ്പറഞ്ഞ മാധ്യമങ്ങളെക്കുറിച്ച് അന്വേഷണം നടത്താതിരിക്കുന്നിടത്തോളം മലയാള മാധ്യമ ചരിത്രത്തിലെ കറുത്ത പുള്ളിയായി അത് നിലനില്‍ക്കുക തന്നെ ചെയ്യും.
ജനജാഗ്രുതിയെ പഴിച്ച് രക്ഷപ്പെടാന്‍ പത്രങ്ങള്‍ക്ക് കഴിയുമോ?
വഴിയെ പോകുന്നയാളെ കള്ളനെന്ന് പറഞ്ഞ് നാട്ടുകാരെക്കൊണ്ട് തല്ലിക്കുക, ജീവന്‍ പോവാറാവുമ്പോള്‍ ഇവന്‍ കള്ളനല്ലെന്നും മറ്റൊരുത്തന്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും പറഞ്ഞ് കൈകഴുകി രക്ഷപ്പെടുക, ഈ നീതി ശാസ്ത്രമാണ് മനോരമ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
2009 ഓഗസ്റ്റിന് മനോരമ പത്രം പ്രസിദ്ധീകരിച്ച ‘ ഇരയാണ് അവള്‍ എവിടെയുമെന്ന അന്വേഷണ പരമ്പര തന്നെ ലൗജിഹാദ് കഥകള്‍ വിസ്തരിച്ചെഴുതാനാണ് തുടങ്ങിയതെന്ന് വ്യക്തമാണ്. മനോരമയുടെ നാല് ലേഖകന്‍മാര്‍ കൂട്ടായെഴുതിയ നാല് ദിവസത്തെ പരമ്പരയില്‍ അവസാനത്തെ ഭാഗത്തിലാണ് ലൗജിഹാദിനെക്കുറിച്ച് പറയുന്നത്. പൊട്ടിക്കാന്‍ ലൗ ബോംബ് എന്ന പേരിലായിരുന്നു ആ ഭാഗം പ്രസിദ്ധീകരിച്ചത്.
ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് കേരളം അന്ന് കടന്നു പോയിക്കൊണ്ടിരുന്നത്. തടിയന്റവിടെ നസീറിനെതിരെയുള്ള തീവ്രവാദക്കേസുകള്‍, കാശ്മീര്‍ കേസ്, മഅദനിക്കും സൂഫിയക്കുമെതിരെയുള്ള കേസ് എന്നിവ സജീവമായി നിന്ന കാലമായിരുന്നു അത്. കാറ്റ് നോക്കി തൂറ്റുകയെന്ന തന്ത്രമാണ് സംഘപരിവാര്‍ പുറത്തെടുത്തത്. മണ്ണ് പാകമാണെന്ന് കണ്ടാണ് അവര്‍ വിത്തെറിഞ്ഞത്. അങ്ങിനെയവര്‍ മാധ്യമങ്ങളെ കൂട്ട് പിടിച്ച് ലൗ ജിഹാദെന്ന ബോംബ് പൊട്ടിച്ചു.
31 -08-09ന് മനോരമ പത്രം പ്രസിദ്ധീകരിച്ച പൊട്ടിക്കാന്‍ ലൗ ബോംബ് (Love Bomb)എന്ന റിപ്പോര്‍ട്ടിന്റെ ഭാഗം
”കാനനഛായയില്‍ ആടു മേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെ കൂടെ മൂന്നു പെണ്‍കുട്ടികളും അതാണു ചോദിച്ചത്

പാടില്ല, പാടില്ല എന്ന് കേട്ടവരാരും പറഞ്ഞില്ല. സന്തോഷപൂര്‍വ്വം കൂട്ടിക്കൊണ്ടു പോയി. പാടില്ലാത്ത സ്ഥലങ്ങളിലേക്കും പാടില്ലാത്ത സാഹചര്യങ്ങളിലേക്കുമായിരുന്നു ആ യാത്ര. ആ തെറ്റു പിന്നീട് അവര്‍ തിരിച്ചറിഞ്ഞു. അപ്പോഴേക്കു മാതാപിതാക്കളുടേത് അടക്കം ഒട്ടേറെപ്പേരുടെ കണ്ണീര്‍ അവരെയോര്‍ത്ത് ഒരു പുഴ പോലെ ഒഴുകിയിരുന്നു.
തീവ്രവാദത്തിന്റെ ഛായ പകര്‍ന്ന കാനനങ്ങളിലേക്കായിരുന്നു ഈ പെണ്‍കുട്ടികളുടെ യാത്ര എന്നതു കേരളം ഞെട്ടലോടെയാണു തിരിച്ചറിയുന്നത്. നിരോധിക്കപ്പെട്ട സംഘടനകളുടെ പ്രവര്‍ത്തനങ്ങളും ആശയങ്ങളുമായിരുന്നു അവരെ പഠിപ്പിച്ചത്. അതിലേക്കു ചെന്നു പറ്റാന്‍ ഇഷ്ടപ്പെട്ട വേഷവും പണവും ഉള്‍പ്പെടെ എല്ലാ പ്രലോഭനങ്ങളും നിരത്തി. കുടുക്കില്‍ പെട്ടെങ്കിലും ഒടുവില്‍ സ്വയം തിരിച്ചറിഞ്ഞു ചിലര്‍ തലയൂരുന്നു. എന്നാല്‍, തിരിച്ചെത്താതെ വിധിയുടെ ബലിമൃഗങ്ങളായി നരകിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം സംസ്ഥാനത്തു വര്‍ധിച്ചു വരുന്നു.
ഒരു തീവ്രവാദ സംഘടനയുടെ പുതിയ പദ്ധതിയാണ് ഈ വശീകരണം. കോളേജ് കുമാരിമാരാണു ലക്ഷ്യം. അവരിലേക്കുള്ള മാര്‍ഗം ചുണക്കുട്ടന്മാരായ കുമാരന്മാരും. പെണ്‍കുട്ടികളെ തേടിപ്പിടിക്കാന്‍ ഇഷ്ടം പോലെ പണം, വാഹനങ്ങള്‍, വസ്ത്രങ്ങള്‍. തിരുവനന്തപ്പുരം ജില്ലയില്‍ മാത്രം ഒരു സ്‌കോര്‍പ്പിയോ കാറും എട്ടു ബൈക്കുകളുമാണ് ഈ സംഘാംഗങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. ഇതിനുള്ള പണം കൃത്യമായി ചിലരുടെ അക്കൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇതുസംബന്ധിച്ച സൂചനകള്‍ ഉന്നതര്‍ക്കു കിട്ടിയെങ്കിലും പോലീസ് അനങഅങ്ങിയിട്ടില്ല.
ഒടുവില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ വിദ്യാര്‍ത്ഥിനി തന്നെ ഇവരുടെ വലയില്‍ വീണപ്പോഴാണ് കേരളത്തിലെ കാക്കിപ്പടയ്ക്കു ചുണ വന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കെ.എസ് ഗോപകുമാറിന്റെ (K S Gopakumar) നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിന്റെ അന്വേഷണം പുറത്തു കൊണ്ടു വന്നതു ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഒപ്പം, രണ്ടു മലയാളി പെണ്‍കുട്ടികളുടെ ജീവിതവും അവര്‍ തിരിച്ചു കൊടുത്തു. കേരളത്തിനു പുറത്തു മംഗലാപുരം, ബാംഗ്ലൂര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളിലും സംഘം താവളമാക്കിയിട്ടുണ്ട്.
കേസ്1
തിരുവനന്തപ്പുരം സ്വദേശിനി,
23 വയസ്സ്
പത്തനംതിട്ട ജില്ലയിലെ കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥിയോടുള്ള ആരാധനായാണ് അടുപ്പത്തില്‍ കലാശിച്ചത്. സീനിയറിനു കോളേജില്‍ ചില പ്രശ്‌നങ്ങളുണ്ടായപ്പോള്‍ പ്രോജക്ട് പൂര്‍ത്തിയാക്കിക്കൊടുത്തത് ഈ കുട്ടിയായിരുന്നു. കൂട്ടിനു കൊട്ടാരക്കരക്കാരിയായ കൂട്ടുകാരിയുമുണ്ടായിരുന്നു. അടുപ്പം അനുരാഗമായി. ഒടുവില്‍ ജൂലൈ 18ന് പുലര്‍ച്ചെ വീടുവിട്ടിറങ്ങിയപ്പോഴാണ് പെണ്‍കുട്ടിക്കു ചില സംശയങ്ങള്‍ തോന്നിയത്. സഞ്ചരിച്ച കാറിലുണ്ടായിരുന്ന വീഡിയോയില്‍ പോലും തീവ്രവാദ സംഘടനകളെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ ആശയങ്ങളും.
തൃപ്പൂണിത്തുറയിലും കോഴിക്കോട്ടുമായി ഒളിയിടങ്ങളില്‍ വാസം. ഇതിനിടെ വീട്ടിലേക്ക് ഒരു തവണ വിളിച്ച്, ‘ഞാന്‍ സുരക്ഷിതയാണ്… എന്നെക്കുറിച്ച് അന്വേഷിക്കേണ്ട’ എന്നു മാത്രം പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. ഒളിത്താവളങ്ങളിലെല്ലാം കൂട്ടിരുന്നവര്‍ പാകിയിരുന്നത് തീവ്രവാദത്തിന്റെ വിത്തുകള്‍. സ്‌നേഹം പീഡനത്തിനു വഴി മാറിയപ്പോള്‍ പെണ്‍കുട്ടിയും വഴി മാറി ചിന്തിക്കാന്‍ തുടങ്ങി. അതിനിടയില്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്യപ്പെട്ടു. ഒരാഴ്ച വീട്ടുകാരോടൊപ്പം വിട്ടു കൊണ്ടുള്ള ഹരജി കുട്ടിക്ക് ആശ്വാസമായി. വീട്ടുകാര്‍ക്കൊപ്പം ഒരാഴ്ച കഴിഞ്ഞ കുട്ടി ഒടുവില്‍ തീരുമാനിച്ചു, ഇനി ഈ സംഘത്തിലേക്ക് തിരിച്ചു പോകേണ്ടെന്ന്. അവളെ കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്കൊപ്പം ഹൈക്കോടതി വിട്ടുകൊടുത്തു.
January 8th, 2012
Email this page

ലൗ ജിഹാദ്: മനോരമക്കെതിരെ കേസില്ലേ പോലീസേ…

കേസ്2
കൊട്ടാരക്കര സ്വദേശിനി,
23 വയസ്സ്
(ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധു, തിരു
വനന്തപ്പുരം പെണ്‍കുട്ടിയുടെ സുഹൃത്ത്) സഹപാഠിയായ തിരുവനന്തപ്പുരം പെണ്‍കുട്ടിയുടെ പ്രേരണയിലാണ് ഈ കുട്ടി ഇറങ്ങിത്തിരിച്ചത്. ബന്ധുവീട്ടില്‍ നിന്നും ജൂലൈ 18ന് രാവിലെ എല്ലാം പറഞ്ഞുറപ്പിച്ചതു പ്രകാരം പുറപ്പെട്ടു. തൃപ്പൂണിത്തുറയിലെ വീടുകളില്‍ മാറി മാറി താമസിച്ചു. മൊബൈലില്‍ സിം കാര്‍ഡ് ഇടുന്നത് പോലും അവര്‍ വിലക്കിയിരുന്നു. ടവര്‍ കണ്ടെത്തി പോലീസ്
പിന്നാലെയെത്തുമെന്ന ഭീതി.
അവിടെ നിന്നും സഹപാഠിക്കൊപ്പം കോഴിക്കോട് ക്
യാംപിലേക്ക്. വീണ്ടും കൊച്ചിയിലേക്ക്. ആ സഞ്ചാരത്തിനിടയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജിയിന്മേല്‍ പോലീസ് അന്വേഷണം ചൂടുപിടിച്ചു. സഹപാഠിയെ വിവാഹം കഴിക്കാന്‍ ഒരാളുണ്ടാ
യിരുന്നു. ഒരു ദിവസം രാവിലെ തന്നെ കാണാന്‍ ദന്ത ഡോക്ടര്‍ എത്തിയപ്പോഴാണ് അവള്‍ക്കു സംശയങ്ങള്‍ തോന്നാന്‍ തുടങ്ങിയിട്ടുണ്ട്. പിന്നെ ഒരു എം.ബി.യെക്കാരന്‍ കൂടി കാണാനെത്തി. ഒ
ടുവില്‍ ഒരു ബസ് കണ്ടക്ടറും.
മുമ്പു കണ്ടിട്ടു പോലുമില്ലാത്ത കണ്ടക്ടറെയാണ് കുട്ടി വി
വാഹം കഴിച്ചത്. കോഴിക്കോട്ടെ നോട്ടറിക്കു മുമ്പാകെ സഹപാഠിക്കൊപ്പം തന്നെയാണ് ഈ കുട്ടിയും വിവാഹ ഉടമ്പടി ഒപ്പിട്ടത്. തീവ്രവാദച്ചുവയുള്ള ഉപദേശങ്ങളും മറ്റുമായിരുന്നു പിന്നീട് കാത്തിരുന്നത്. പോലീസിനു നല്‍കിയ മൊഴിയിലും ഇക്കാര്യങ്ങള്‍ പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഒളിച്ചോട്ടത്തിന്റെ  ഉള്ളുകള്ളികള്‍ കോടതിക്കും ബോധ്യപ്പെട്ടതോടെ പെണ്‍കുട്ടി
യെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
ഇതുരണ്ടും ഹൈക്കോടതിക്കു മുന്‍പാകെ എത്
തിയ കേസുകള്‍. ഒരു ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന മംഗലാപുരം പോലീസ് കോഴിക്കോട്ടു നിന്ന് ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.
കേസ്3
മംഗലാപുരം സ്വദേശിനി,
20 വയസ്സ്
നഴ്‌സറി അധ്യാപികയായി ജോലി കിട്ടിയപ്പോള്‍ കുടുംബത്തിന് ഒരു താങ്ങാവുമെന്ന പ്രതീക്ഷയായിരുന്നു പെണ്‍കുട്ടിക്ക്. സ്‌കൂളില്‍ ശമ്പളം വളരെ കുറവായിരുന്നു. സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന ചില സ്ഥലങ്ങളില്‍ പരിശീലനം പൂ
ര്‍ത്തിയാക്കിയാല്‍ ആയിരം രൂപ കൂട്ടിക്കൊടുക്കാമെന്നായി വാഗ്ദാനം. പക്ഷേ പരിശീലത്തിന്റെ പ്രാഥമിക പാഠങ്ങള്‍ കേട്ടപ്പോള്‍ തന്നെ തീവ്രവാദത്തിന്റെ വിത്തുകള്‍ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. ഇതോടെ ജോലി കളയുമെന്ന ഭീഷണിയായി. ഒടുവില്‍ സഹപ്രവര്‍ത്തകരുടെ പ്രേരണയോടെ പെണ്‍കുട്ടി ഒരു യുവാവിനൊപ്പം കേരളത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതയായി.
കോഴിക്കോട് കടപ്പുറത്തിനോടു ചേര്‍ന്നുള്ള മൂന്നു
നിലകെട്ടിടത്തിലായിരുന്നു താമസം എന്നു മാത്രം കുട്ടിക്കറിയാം. പുറംലോകവുമായി ഒരു ബന്ധവുമില്ല. മൊബൈല്‍ ഫോണ്‍ അവര്‍ പിടിച്ചു വാങ്ങി നശിപ്പിച്ചു. തന്നെപ്പോലെ വേറെയും പെണ്‍കുട്ടികളും അവിടെയുണ്ടെന്നു തിരിച്ചറിഞ്ഞതു തന്നെ വൈകിയാണ്. എല്ലാ ദിവസവും പരിശീലത്തിന്റെ പേരില്‍ ആശയങ്ങള്‍ കുത്തിവെക്കുകയായിരുന്നു.
ഒരു ദിവസം വീട്ടിലേക്കു ഫോണ്‍ ചെയ്യാനുള്ള അവസരം
നിലപാടറിയാന്‍ ഞങ്ങള്‍ കോട്ടയം മനോരമ ഓഫീസില്‍ വിളിച്ചു. കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ അങ്ങേത്തലക്കല്‍ നിന്ന് ഒരു ചോദ്യം മറുപടി ഔദ്യോഗികമായാണോ വേണ്ടത്?.’നോ കമന്റ്’ ഈ വിഷയത്തില്‍ ഒന്നും പറയുന്നില്ലെന്നാണ് ഔദ്യോഗിക തീരുമാനം. പ്രതികരിക്കുന്നില്ലെന്ന് പോലും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞു. മനോരമയ്ക്ക് ഉത്തരം മുട്ടിയ നിമിഷം…
കിട്ടി. ‘സുഹൃത്തിനൊപ്പമുണ്ട്…. എന്നെക്കുറിച്ച് അന്വേഷിക്കരുത്’ എന്നു മാത്രം പറഞ്ഞപ്പോഴേക്കും അടുത്തു നിന്നവര്‍ ഫോണ്‍ കട്ട് ചെയ്തു. മൊബൈലിലേക്കു ചെന്ന ഈ നമ്പര്‍ ഉപയോഗിച്
ചാണ് മംഗലാപുരം പോലീസില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയത്. മംഗലാപുരം പോലീസും പിതാവിന്റെ സുഹൃത്തുക്കളും കോഴിക്കോട്ടെത്തി കുട്ടിയെ മോചിപ്പിച്ചു. 28 ദിവസത്തെ കാരാഗൃഹ വാസത്തിന്റെ വിഷമങ്ങള്‍ ഈ കുട്ടി മറന്നു തുടങ്ങുന്നതേയുള്ളൂ. രക്ഷിതാക്കളുടെ പ്രയത്‌നം കൊണ്ടു തിരിച്ചെത്തിയ പെണ്‍കുട്ടികളാണ് ഇവര്‍. എന്നാല്‍ ഒളിച്ചോടിയ ശേഷം എ
ത്ര ദയനീയ അവസ്ഥയിലാണെങ്കിലും തിരിച്ചു സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ലെങ്കിലോ?
തിരുവനന്തപ്പുരത്തെ വഞ്ചിയൂരില്‍ നിന്നു കാണാതെപോ
യ പെണ്‍കുട്ടിയുടെ ഇന്നത്തെ അവസ്ഥ ഇതാണ്. വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ കിട്ടിയ അവസരത്തില്‍ ഞാനൊരു നരകത്തിലാണ്… എന്നെ രക്ഷിക്കണം എന്നു കേണപേക്ഷിച്ച കുട്ടിയോട് ജ്യേഷ്ഠന്
റെ മറുപടി ക്രൂരമായിരുന്നു: ‘നീ വീടു വിട്ടു പോയതല്ലേ…. സ്വയം അനുഭവിച്ചാല്‍ മതി. എന്റെ സമാധാനം കൂടി കെടുത്തരുത്’.
ഈ കുട്ടിയെക്കുറിച്ച് പിന്നീടാരും അറിഞ്ഞിട്ടില്ല. നമ്പര്‍ ക
ണ്ടെത്താന്‍ പോലും വീട്ടുകാര്‍ക്കു താല്‍പര്യമില്ലാത്തതുകൊണ്ട് അന്വേഷണം നടത്താന്‍ പോലീസിനു തുമ്പുമില്ല. ഇന്ത്യയിലൊട്ടാകെ നാലായിരത്തോളം കുട്ടികള്‍ ഇത്തരം തീവ്രവാദ സംഘത്തിന്റെ കയ്യില്‍ അകപ്പെട്ടിട്ടുണ്ടെന്നാണു പോലീസിനു കിട്ടുന്ന വിവരം. കേരളത്തില്‍ മാത്രം അഞ്ഞൂറോളം കുട്ടികള്‍ ഇവരുടെ കൂടെയുണ്ട്. ഇതില്‍ 120 കുട്ടികള്‍ പ്രലോഭനങ്ങള്‍ക്കു വ
ഴിപ്പെടാതെ തിരിച്ചെത്തിയിട്ടുമുണ്ടെന്നു പോലീസ് ഉന്നതര്‍ തന്നെ വ്യക്തമാക്കുന്നു.
ഇനി പറയൂ, തീവ്രവാദത്തിന്റെ നീരാളിക്കൈകള്‍പോലും പ്രണയത്തിന്റെ രൂപത്തില്‍ തേടിയെത്തുമ്പോള്‍ ക്യാംപസിന്റെ മതില്‍കെട്ടില്‍ പൂര്‍ണ സുരക്ഷിതയാണോ അവള്‍?
ഉത്തരം വ്യക്തമാണ്: അല്ല!- ഇതായിരുന്നു മനോരമയുടെ ലൗ ബോംബ്.
03-01-2012ല്‍ മനോരമ പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്
ലൗ ജിഹാദ് എന്ന പേരില്‍ കേരളത്തിലുണ്ടായ വിവാദത്തിനും പ്രചാരണത്തിനും പിന്നില്‍ ഒരു മതസംഘടനയുടെ വെബ്‌സൈറ്റാണെന്നു പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്നു വെബ്‌സൈറ്റ് നടത്തിപ്പുകാര്‍ക്കെതിരെ സംസ്ഥാന സൈബര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ടു സൈറ്റില്‍ പ്രത്യക്ഷപ്പെട്ട മതവിദ്വേഷം വളര്‍ത്തുന്ന ലേഖനങ്ങളുടെയും പോസ്റ്ററുകളുടെയും പകര്‍പ്പു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ പൊലീസ് ഹാജരാക്കി.
കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് ഒരു വര്‍ഷം മുന്‍പു കണ്ടെത്തിയ പൊലീസ്,  തുടരന്വേഷണത്തിലാണ് ഇപ്പോള്‍ വ്യാജ പ്രചാരകരെയും കുടുക്കിയത്. പെണ്‍കുട്ടികളെ പ്രണയ, വിവാഹ വലയില്‍ വീഴ്ത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന പ്രചാരണത്തിനാണു ലൗ ജിഹാദ് എന്ന പേരു വീണത്. ഇതിന്റെ പേരില്‍ ഒരു പ്രത്യേക മതവിഭാഗത്തെ ചിലര്‍ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പു കേരള പൊലീസ് ഇതേക്കുറിച്ചു വിശദ അന്വേഷണം നടത്തി. കേരളത്തില്‍ ലൗ ജിഹാദ് എന്ന പരിപാടി ഇല്ലെന്നു സംസ്ഥാന ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം കേസുകളിലെ തുടര്‍നടപടി കോടതി അവസാനിപ്പിച്ചു.
എന്നാല്‍ പിന്നീടും ഇത്തരം പ്രചാരണം സജീവമാകുന്നതായി സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിനു രഹസ്യ വിവരം ലഭിച്ചു. ഇന്റലിജന്‍സ് മേധാവി എ. ഹേമചന്ദ്രന്റെ നിര്‍ദേശ പ്രകാരം പൊലീസ്  നടത്തിയ ര
ഹസ്യ അന്വേഷണത്തില്‍ ന്ദ്ധിന്ര്ഗ്മത്ഥന്റദ്ദഗ്മത്സന്ധന്ദ്ധ.ഗ്‌നത്സദ്ദ  എന്ന വെബ്‌സൈറ്റിലാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നു വ്യക്തമായി. ഒരു മുസ്‌ലിം യുവജന സംഘടനയുടെ പേരിലുള്ള വ്യാജ പോസ്റ്ററും സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
ഇതില്‍ ഓരോ മത വിഭാഗത്തിലെയും പെണ്‍കുട്ടികളെ വശീകരിച്ചു മതം മാറ്റി വിവാഹം കഴിപ്പിക്കുന്നതിനുള്ള സമ്മാനത്തുകയും (മൂന്നര ലക്ഷം മുതല്‍ എട്ടു ലക്ഷം രൂപ വരെ) രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആ മുസ്‌ലിം സംഘടന അത്തരം പോസ്റ്റര്‍ പുറത്തിറക്കിയില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്നാണു കുപ്രചാരണം നടത്തുന്ന വെബ്‌സൈറ്റ് നടത്തിപ്പുകാര്‍ക്കെതിരെ കേസ് എടുക്കാന്‍ ഇന്റലിജന്‍സ് മേധാവി ഹേമചന്ദ്രന്‍, ഡിജിപി: ജേക്കബ് പുന്നൂസിനു റിപ്പോര്‍ട്ട് നല്‍കിയത്.
അദ്ദേഹം കേസ് സൈബര്‍ പൊലീസ് സ്‌റ്റേഷനു കൈമാറി. അവരുടെ തുടര്‍ അന്വേഷണത്തിലും ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു കണ്ടെത്തല്‍. സൈബര്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഉത്തരേന്ത്യക്കാരനായ മാര്‍ഗിര്‍ഷ് കൃഷ്ണ എന്നയാളാണു വെബ്‌സൈറ്റ് റജിസ്റ്റര്‍ ചെയ്തതെന്നു കണ്ടെത്തി. ഇതിന്റെ നടത്തിപ്പുകാരുടെ മുഴുവന്‍ വിവരവും കൈമാറാന്‍ സൈബര്‍ പൊലീസ് ബന്ധപ്പെട്ടവരോടു രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആരുടെയും പേരു വയ്ക്കാതെയാണു കേസ് എടുത്തത്. പേരും വിലാസവും കിട്ടുന്ന മുറയ്ക്ക് അതും പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. വെബ്‌സൈറ്റ് നിരോധിക്കാനുള്ള നടപടിയും പൊലീസ് തുടങ്ങി.
ഇനി പറയൂ മനോരമേ… നിങ്ങള്‍ നേരത്തെ നല്‍കിയ അന്വേഷണാത്മക പരമ്പരയില്‍ വിളമ്പിയ ഞെട്ടിക്കുന്ന കഥകള്‍ ആരായിരുന്നു നിങ്ങള്‍ക്ക് നല്‍കിയത്. ഹിന്ദു ജനജാഗ്രുതി എന്ന വെബ്‌സൈറ്റ് ആയിരുന്നോ… അതല്ല പോലീസ് ആയിരുന്നോ… നിങ്ങള്‍ പറയും പോലെ പോലീസ് ആണെങ്കില്‍ ആ പോലീസ് റിപ്പോര്‍ട്ട് സ്വന്തം കണ്ടെത്തലായി അവതരിപ്പിച്ച് മലയാളിയെ വഞ്ചിച്ചതിന് മാപ്പ് പറയാന്‍ തയ്യാറാണോ…
January 8th, 2012
Email this page

ലൗ ജിഹാദ്: മനോരമക്കെതിരെ കേസില്ലേ പോലീസേ…

Love Jihad, Love Bomb, Love Marriage, Malayala Manorama, Malayalamanorama,
നിലപാടറിയാന്‍ ഞങ്ങള്‍ കോട്ടയം മനോരമ ഓഫീസില്‍ വിളിച്ചു. വിളിച്ചത് എന്തിനാണെന്ന് പറഞ്ഞപ്പോള്‍ ഫോണ്‍ ഉടന്‍ ഡസ്‌കിലേക്ക് കണക്ട് ചെയ്തു. കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ അങ്ങേത്തലക്കല്‍ നിന്ന് ഒരു ചോദ്യം മറുപടി ഔദ്യോഗികമായാണോ വേണ്ടത്?. അതെയെന്ന് ഉത്തരം നല്‍കി. എങ്കില്‍ ഹോള്‍ഡ് ചെയ്യാന്‍ പറഞ്ഞ് അദ്ദേഹം ഫോണ്‍ മുകളിലേക്ക് കണക്ട് ചെയ്തു. രണ്ട്,മൂന്ന് മിനിറ്റ് ഞാന്‍ ഫോണ്‍ ഹോള്‍ഡ് ചെയ്തു നിന്നു. ശേഷം വീണ്ടും പഴയ ആള്‍ തന്നെ സംസാരിക്കാന്‍ തുടങ്ങി. ‘നോ കമന്റ്’ ഈ വിഷയത്തില്‍ ഒന്നും പറയുന്നില്ലെന്നാണ് ഔദ്യോഗിക തീരുമാനം. പ്രതികരിക്കുന്നില്ലെന്ന് പോലും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞു. മനോരമയ്ക്ക് ഉത്തരം മുട്ടിയ നിമിഷം…
വാടയാര്‍ സുനില്‍ (Vadayar Sunil) പ്രതികരിക്കുന്നു
കേരളത്തില്‍ ഹിന്ദു കൃസ്ത്യന്‍ യുവതികളെ മതം മാറ്റാന്‍ ലൗ ജിഹാദ് സംഘങ്ങള്‍ ഒരുങ്ങിയിരിക്കയാണെന്നും പണവും മൊബൈല്‍ ഫോണും നല്‍കി പെണ്‍കുട്ടികളെ വലയിലാക്കുകയാണെന്നും ഇവര്‍ പിന്നീട് തീവ്രവാദ സംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നുമായിരുന്നു കേരള കൗമുദിയില്‍ അന്ന് കൊച്ചി ബ്യൂറോ ചീഫായിരുന്ന വാടയാര്‍ സുനില്‍ റിപ്പോര്‍ട്ട് ചെയ്തത്. തന്റെ സ്‌റ്റോറിക്ക് പൊടിപ്പേകാന്‍ നിരവധി കഥകള്‍ അദ്ദേഹം നിറം ചേര്‍ത്ത് വിവരിച്ചു.
തന്റെ വാര്‍ത്തകളില്‍ ഉറച്ച് നില്‍ക്കുന്നതായാണ് ഇതെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോള്‍ വാടയാര്‍ സുനില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്. ‘ ഹിന്ദു ജന ജാഗ്രുതി എന്ന വെബ്‌സൈറ്റിലെ കണ്ടന്റിനെതിരെയല്ല ഇപ്പോള്‍ സൈബര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. അതില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെതെന്ന് പറഞ്ഞ് ലൗ ജിഹാദിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടുവന്ന പോസ്റ്ററിനെതിരെയാണ് സൈബര്‍ സെല്‍ കേസെടുത്തിരിക്കുന്നത്. ഇക്കാര്യം മറച്ചുവെച്ചുകൊണ്ട് ലൗജിഹാദ് ഇല്ല എന്ന് തെളിയിക്കാനാണ് ഇപ്പോള്‍ ചിസ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇത് ശരിയല്ല. ആടിനെ പട്ടിയാക്കുന്ന തരത്തിലാണ് ഇക്കാര്യത്തില്‍ മുസ്‌ലിം സംഘടനകളുടെ നിലപാട്. ജസ്റ്റ്‌സ് കെ.ടി ശങ്കരന്റെയും ശശിധരന്‍ നമ്പ്യാരുടെയും വിധി രണ്ട് കേസുകളിലാണ്. പത്തനം തിട്ടയിലെ ഷഹന്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് കെ.ടി ശങ്കരന്റെ പരാമര്‍ശമുണ്ടായത്. എന്നാല്‍ തനിക്കെതിരെയുള്ള കേസ് സ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഷഹന്‍ഷാ നല്‍കിയ അപേക്ഷയിലാണ് ശശിധരന്‍ നമ്പ്യാര്‍ രണ്ടാമത് ഉത്തരവ് പ്രഖ്യാപിച്ചത്. ഇത് രണ്ട് കേസുകളാണെന്നത് മറച്ചുവെച്ചുകൊണ്ടാണ് ഇ്‌പ്പോള്‍ ചര്‍ച്ച നടക്കുന്നത്.
ഹിന്ദു ജനജാഗ്രുതി എന്ന വെബ്‌സൈറ്റിനെ ഉദ്ധരിച്ചല്ല ഞാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേരള പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 18 റിപ്പോര്‍ട്ടുകളാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ 14ഉം അവ്യക്തമായ റിപ്പോര്‍ട്ടുകളായിരുന്നു. അവസാനം നല്‍കിയ നല് റിപ്പോര്‍ട്ടില്‍ കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്ന കാര്യം പറയുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ഈ നാല് റിപ്പോര്‍ട്ടുകളും നല്‍കിയത്. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായിപ്പറയുന്നുണ്ട്. മുസ് ലിം സംഘടനകളുടെ പേരും മതം മാറ്റത്തിനായി അവര്‍ നല്‍കുന്ന ഗിഫ്റ്റുകളും അവര്‍ വ്യക്തമായിപ്പറയുന്നുണ്ട്. പിന്നെ ലൗ ജിഹാദ് ഇല്ലെന്ന് മാത്രമാണ് കോടതി പറഞ്ഞത് പ്രണയത്തിന്റെ പേരില്‍ മത പരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് പറയുന്നില്ല’.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരങ്ങളനുസരിച്ചാണ് താന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സമ്മതിക്കുന്ന വാടയാര്‍ സുനില്‍ പക്ഷെ തന്റെ റിപ്പോര്‍ട്ടില്‍ ഒരിടത്തും ഇത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണെന്ന് പറയുന്നില്ലെന്നതാണ് ഏറെ ശ്രദ്ധേയം. പോലീസ് റിപ്പോര്‍ട്ട് അത്തരത്തിലുള്ളതാണെങ്കില്‍ പിന്നെന്തുകൊണ്ട് പിന്നീട് ഷഹന്‍ ഷായുടെ കേസ് പരിഗണിച്ച ശശിധരന്‍ നമ്പ്യാര്‍ ലൗ ജിഹാദ് ഇല്ലെന്ന് പറഞ്ഞുവെന്നതും ചോദ്യമായി അവശേഷിക്കുന്നു.
നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്നതിന് പേരൂര്‍ക്കടയിലെയും തൃപ്പൂണിത്തുറയിലെയും കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഷഹന്‍ഷാ ഹൈക്കോടതിയെ സമീപിച്ചത്. ഈ അപേക്ഷ പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ നടത്തിയ വിധിന്യായത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്.
മാധ്യമങ്ങള്‍ വിഴുങ്ങിയ പോലീസിനെ കോടതി ചോദ്യം ചെയ്തു
‘അന്വേഷണം ഒരു സമുദായത്തെ ലക്ഷ്യമാക്കിയിട്ടുള്ളതാണ്. കേസ് അന്വേഷണത്തില്‍ പോലീസിന് നിക്ഷിപ്ത താല്‍പര്യമുണ്ട്. ഇതു സംബന്ധിച്ച കേസ് ഡയറി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ കാര്യങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പോലീസ് മനപ്പൂര്‍വം കെട്ടിച്ചമച്ച കേസാണിത്. ഒരു സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വ്യത്യസ്ത മതസ്ഥര്‍ തമ്മില്‍ പ്രണയവിവാഹങ്ങള്‍ നടക്കുന്നുണ്ട്. പ്രണയമാണ് പരമ പ്രധാനം. ഇത്തരം വിവാഹങ്ങള്‍ക്ക് പ്രത്യേക നിറം നല്‍കി പ്രചാരണം നടത്തുന്നത് ശരിയല്ല.
ഈ കേസുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഹാജരായ പെണ്‍കുട്ടികള്‍ മാതാപിതാക്കളുടെ മുഖത്തുനോക്കാന്‍ പോലും തയാറായിരുന്നില്ലെന്നാണ് ഇതിലെ ഉത്തരവില്‍നിന്ന് മനസ്സിലാകുന്നത്. പിന്നീട് കോടതി നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം പോയത്. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തതാണെന്നാണ് മനസ്സിലാകുന്നത്. കേസ് ഡയറി പരിശോധിച്ചതില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ പെരുമാറ്റം നീതിപീഠത്തിന്റെ മനസ്സാക്ഷിയെ ഉലക്കുന്നതാണ്.
സമൂഹത്തില്‍ മിശ്രവിവാഹങ്ങള്‍ സാധാരണമാണ്. അതൊരു കുറ്റമായി കാണാന്‍ കഴിയില്ല. ക്രിമിനല്‍ നടപടി നിയമത്തിലെ 162 ാം വകുപ്പ് പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് നല്‍കുന്ന മൊഴി ഒപ്പിട്ട് സാക്ഷ്യപ്പെടുത്തേണ്ടതില്ല. എന്നാല്‍, ഈ കേസില്‍ രണ്ട് പെണ്‍കുട്ടികളുടെയും മൊഴിയില്‍ എല്ലാ പേജിലും അവരുടെ ഒപ്പും വിരലടയാളവും പതിപ്പിച്ചിട്ടുണ്ട്. ഇത് ക്രിമിനല്‍ നടപടി നിയമത്തിലെ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ്. പൊലീസ് ഉദ്യോഗസ്ഥന് ബന്ധപ്പെട്ട നിയമവ്യവസ്ഥയില്‍ അറിവില്ലെന്ന് വിശ്വസിക്കാനാവില്ല. ഇത് അവഗണിക്കേണ്ട കൃത്യവിലോപമല്ല. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം കണ്ടോണ്‍മെന്റ് അസി.പൊലീസ് കമീഷണര്‍ എന്ത് അധികാരത്തിലും സാഹചര്യത്തിലുമാണ് എം.ബി.എ വരെ പഠിച്ച പെണ്‍കുട്ടികളുടെ മൊഴിയില്‍ ഒപ്പും വിരലടയാളവും നിയമവ്യവസ്ഥ ലംഘിച്ച് രേഖപ്പെടുത്തിയതെന്ന് വിശദീകരിക്കണം- ഇതായിരുന്നു ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ കോടതി വിധി.
പോലീസ് റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമാണ് ശശിധരന്‍ നമ്പ്യാര്‍ മേല്‍പ്പറഞ്ഞ വിധി പ്രസ്താവിച്ചത്. ഇനി വാടയാര്‍ സുനില്‍ പറയും പോലെ പോലീസ് റിപ്പോര്‍ട്ട് അനുസരിച്ചാണ് താന്‍ സ്‌റ്റോറി ചെയ്തതെന്ന് സമ്മതിച്ചാല്‍ പോലും ഒരു കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് തയ്യാറാക്കുന്ന പരമ്പര എന്നാല്‍ പോലീസ് റിപ്പോര്‍ട്ട് കോപ്പിയടിച്ചെഴുതുകയെന്നതാണെന്ന് ആരാണ് ഇദ്ദേഹത്തെ പഠിപ്പിച്ചത്?. എന്നാല്‍ തന്റെ റിപ്പോര്‍ട്ടിന്റെ സത്യസന്ധതയില്‍ ഉറച്ചു നില്‍ക്കുകയാണ് സുനില്‍ ഇപ്പോഴും ചെയ്യുന്നത്.
മറ്റൊരു കാര്യം ഷഹന്‍ഷായുടെ ജാമ്യ ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് കെ.ടി ശങ്കരന്‍ വിധി കേരളത്തില്‍ ഭീകരമായ വിധത്തില്‍ ലൗ ജിഹാദുണ്ടെന്ന് പ്രസ്താവിച്ചത്. ഇതൊരു വിധിന്യായമായിരുന്നില്ല. കോടതിയുടെ കമന്റ് മാത്രമായിരുന്നു. എന്നാല്‍ ഇതിനെ വിധിന്യായമെന്ന് പറഞ്ഞാണ് രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ വ്യാപകമായ പ്രചാരണമാണ് നടത്തിയത്. അതിന് ശേഷമുണ്ടായ ശശിധരന്‍ നമ്പ്യാരുടെ വിധിയെപ്പറ്റി ഇവര്‍ മിണ്ടുന്നുമില്ല. ജാമ്യ ഹരജി പരിഗണിക്കുന്ന കോടതി കേസിന്റെ മെറിട്ടിലേക്ക് കടന്ന് അഭിപ്രായപ്രകടനം നടത്തുന്നതിനെതിരെ നിരവധി തവണ സുപ്രീം കോടതി വിധിയുണ്ടായതാണ്. ഇതെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടായിരുന്നു ജസ്റ്റിസ് ശങ്കരന്റെ പരാമര്‍ശങ്ങള്‍. ഇതൊന്നും പരിഗണിക്കാതെയാണ് ശങ്കരന്റെ വിധിയെ മേല്‍പ്പറഞ്ഞ മാധ്യമങ്ങളും സംഘപരിവാരും ആഘോഷിച്ചത്.
കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലിന്റെ കമ്മീഷന്‍ ഓഫ് സോഷ്യല്‍ ഹാര്‍മണി ഏന്‍ഡ് വിജിലന്‍സ് പുറത്തിറക്കിയ ലഘുലേഖയിലും ഹിന്ദുജമ ജാഗ്രുതിയില്‍ പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. തീവ്രവാദത്തിന് പ്രണയത്തിന്റെ മുഖം നല്‍കി പുതിയൊരു യുദ്ധമുഖം തുറന്നിരിക്കയാണെന്നും ലൗജിഹാദ്, റോമിയോ ജിഹാദ് എന്നീ പേരുകളിലാണ് ഇവ നടക്കുന്നതെന്നും ലഘുലേഖയില്‍ പറയുന്നു. യഥാര്‍ത്ഥ മുസല്‍മാന് ഒരിക്കലും സഹോദരന് ദോഷമാകുന്ന യാതൊരു പ്രവര്‍ത്തിയും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ തീവ്രവാദത്തിന്റെ പുതിയ യുദ്ധമുഖം അന്വേഷിക്കുന്ന യോദ്ധാക്കളുടെ മനസ്സിലാണ് മതപരിവര്‍ത്തനത്തിലൂടെ ലോകത്ത് മുസ്‌ലിം ജനതയെ ഭൂരിപക്ഷത്തിലാക്കുക എന്ന യുദ്ധതന്ത്രം ഉരുത്തിരിഞ്ഞത്. ഇതിനായ പ്രണയത്തിന്റെ മേല്‍ക്കുപ്പായം അണിഞ്ഞ് കാമ്പസില്‍ പ്രണയ പരാഗം പരത്തുക എന്നതായിരുന്നു ലൗജിഹാദികള്‍ സ്വന്തം മുദ്രാവാക്യമായി സ്വീകരിച്ചതെന്ന് ലേഖനത്തില്‍ പറയുന്നു. കെ.സി.ബി.സിയുടെ (KCBC) ലഘുലേഖകളും മയാള മനോരമയുടെയും കേരള കൗമുദിയുടെയും പരമ്പരകളും രാഹുല്‍ ഈശ്വറിന്റെയും ലീലാമേനോന്‍ എന്നിവരെ മുന്നില്‍ നിര്‍ത്തി സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രചാരണങ്ങളും ഒരു പ്രത്യേക മതവിഭാഗത്തെ സംശയത്തിന്റെ മുള്‍മുനയിലാക്കുകയായിരുന്നു. ഇന്ത്യയിലും കേരളത്തിലും പലപ്പോഴും സംഘപരിവാരത്തിന്റെ ഭീകരതക്കിരയായ കൃസ്ത്യന്‍ സഭകള്‍ വരെ അന്ന് പ്രചാരണത്തിന് കൂട്ടുനിന്നത് എന്തുകൊണ്ടായിന്നു?. ഈ പ്രചാരണത്തിന് ഏജന്റായി നിന്ന മലയാള മാധ്യമങ്ങളുടെ ലക്ഷ്യമെന്തായിരുന്നു. വരിക്കാരെ വര്‍ധിപ്പിക്കാന്‍ കേരളീയ മതേതര മനസ്സാക്ഷിയെ ഇങ്ങിനെ പിച്ചിച്ചീന്താന്‍ മാത്രം ചിന്താശൂന്യമായിരുന്നോ ഇവരുടെ എഡിറ്റോറിയല്‍ അപ്പോസ്തലന്‍മാര്‍?…