Thursday, January 27, 2011

ജസ്റ്റിനെ റിമാന്‍ഡ് ചെയ്തു; ജസീലക്ക് ജാമ്യം



മലപ്പുറം: ഹൈകോടതി നിര്‍ദേശപ്രകാരം പൊലീസ് സംരക്ഷണത്തില്‍ രജിസ്റ്റര്‍ വിവാഹം ചെയ്ത കൊട്ടിയൂര്‍ പാല്‍ചുരത്തെ ഓളാട്ടുപുറം ജസ്റ്റിന്‍ ഫ്രാന്‍സിസിനെ മലപ്പുറം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം. സുഹൈബ് റിമാന്‍ഡ് ചെയ്തു. ഭാര്യ മലപ്പുറം ആലത്തൂര്‍പടിയിലെ ജസീലയെ ജാമ്യത്തില്‍വിട്ടു.
ജസീലയുടെ സഹോദരന്‍ അബ്ദുല്‍ ബാസിത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം നാര്‍കോട്ടിക് ഡിവൈ.എസ്.പി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ചയാണ് ജസ്റ്റിന്റെ കൊട്ടിയൂരിലുള്ള വീട് റെയ്ഡ് ചെയ്ത് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. ജസീലയെ പതിനായിരം രൂപ വീതം രണ്ടാള്‍ ജാമ്യത്തിലാണ് കോടതി വിട്ടത്.
ജസ്റ്റിനും ജസീലയും ചേര്‍ന്ന് മേല്‍മുറിയിലെ തന്റെ വീട്ടില്‍ അതിക്രമിച്ചുകയറി മുറിയിലെ പെട്ടിയില്‍  സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുവെന്നാണ് ജസീലയുടെ സഹോദരന്‍ ബാസിത് നല്‍കിയ പരാതി. 16.5 ലക്ഷം രൂപ വിലവരുന്ന 106 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയതായും പരാതിയില്‍ പറയുന്നു. ജനുവരി പത്തിനാണ് പരാതി നല്‍കിയത്.
കളവ്‌പോയ സ്വര്‍ണാഭരണത്തിന്റെ ഒരുഭാഗം സ്വകാര്യ ബാങ്കില്‍ പണയംവെച്ചതിന്റെ റസീറ്റും 97,800 രൂപയും  പ്രതിയായ ജസ്റ്റിന്‍ ജോസഫിന്റെ മുറിയില്‍നിന്ന്  കണ്ടെടുത്തതായി ഡിവൈ.എസ്.പി കെ. രാധാകൃഷ്ണന്‍ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കിവന്ന സ്വര്‍ണാഭരണങ്ങളില്‍ ഒരുഭാഗം പ്രതി തൃശൂരിലും സേലത്തും വില്‍പന നടത്തിയതായും മുറിയില്‍നിന്ന് കണ്ടെടുത്ത പണം ഇങ്ങനെ കിട്ടിയതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കി സ്വര്‍ണം പ്രതിയുടെ ബന്ധുവിന്റെ വീട്ടില്‍ സൂക്ഷിച്ചെന്ന് ജസ്റ്റിന്‍ മൊഴിനല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് നല്‍കിയ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റിവെച്ചു. പ്രതി വിദേശത്ത് കടക്കാനോ ഒളിവില്‍പോകാനോ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പൊലീസിന്റെ വാദം.

പൊലീസ് അകമ്പടിയോടെ ജസ്റ്റിനും ജസീലയും വിവാഹിതരായി


പൊലീസ് അകമ്പടിയോടെ ജസ്റ്റിനും ജസീലയും വിവാഹിതരായി
പേരാവൂര്‍: ഹൈകോടതിയുടെ നിര്‍ദേശപ്രകാരം പൊലീസ് അകമ്പടിയില്‍ യുവാവും യുവതിയും രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹിതരായി. കൊട്ടിയൂര്‍ പാല്‍ചുരത്തെ ഓളാട്ടുപുറം ജസ്റ്റിനും (29) മലപ്പുറം ആലത്തൂര്‍പടി പുള്ളിയില്‍ മാടച്ചേരിയില്‍ ജസീലയുമാണ് (19) പേരാവൂര്‍ രജിസ്ട്രാര്‍ ഓഫിസില്‍ ചൊവ്വാഴ്ച വിവാഹിതരായത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ആലത്തൂര്‍ പടിയില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് നടത്തുന്ന ജസ്റ്റിന്‍ ക്ലാസിലെ വിദ്യാര്‍ഥിനിയായ ജസീലയുമായി പ്രണയത്തിലായിരുന്നു. മലപ്പുറത്തെ അബ്ദുല്‍ റസാഖിന്റെയും റംലത്തിന്റെയും മകളാണ് ജസീല. ടി.ടി.സി വിദ്യാര്‍ഥിനിയായ ജസീല സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിന് ചേര്‍ന്നപ്പോഴാണ് ജസ്റ്റിനുമായി പരിചയത്തിലായത്. ഡിസംബര്‍ ആറിന് ഇരുവരും നാടുവിടുകയായിരുന്നു.
ഇതേത്തുടര്‍ന്ന് മകളെ ജസ്റ്റിന്‍ തട്ടിക്കൊണ്ടുപോയതായി കാണിച്ച് ജസീലയുടെ പിതാവ് അബ്ദുല്‍ റസാഖ് ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കി. ഒരാഴ്ചക്കുള്ളില്‍ ഇരുവരെയും ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെ, ജനുവരി മൂന്നിന് ജസ്റ്റിനും ജസീലയും ഹൈകോടതിയില്‍ ഹാജരായി. തുടര്‍ന്ന് കോടതി ഏഴുദിവസം ജസീലയെ ഉമ്മ റംലത്തിന്റെ കൂടെ ഹോസ്റ്റലില്‍ താമസിപ്പിച്ചു. ഏഴുദിവസത്തിനുശേഷം വീണ്ടും ജസീലയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജസ്റ്റിന്റെ കൂടെയാണ് പോകുന്നതെന്ന് ജസീല അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി പൊലീസിനോട് ഇരുവരുടെയും വിവാഹം നടത്താന്‍ സഹായിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. തങ്ങള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന് ജസീലയും ജസ്റ്റിനും നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു കോടതിയുടെ നിര്‍ദേശം. പൊലീസ് അകമ്പടിയില്‍ ചൊവ്വാഴ്ച 12ഓടെ പേരാവൂര്‍ രജിസ്ട്രാര്‍ ഓഫിസിലെത്തിയ ജസ്റ്റിനും ജസീലയും വിവാഹിതരാവുകയായിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ രജിസ്ട്രാര്‍ ഓഫിസ് പരിസരത്ത് തടിച്ചുകൂടിയിരുന്നു.
ഒരാഴ്ച ജസ്റ്റിനും ജസീലക്കും പൊലീസ് കാവലുണ്ടാകും. പേരാവൂര്‍ എസ്.ഐ കെ.വി. പ്രമോദന്‍, കേളകം എസ്.ഐ എസ്. ശിവദാസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം രജിസ്ട്രാര്‍ ഓഫിസില്‍ എത്തിയിരുന്നു.

ജസ്റ്റിന്‍ വിവാഹം ചെയ്തത് ഭീഷണിപ്പെടുത്തിയെന്ന് ജസീലയുടെ പരാതി


ജസ്റ്റിന്‍  വിവാഹം ചെയ്തത് ഭീഷണിപ്പെടുത്തിയെന്ന്   ജസീലയുടെ പരാതി
മലപ്പുറം: ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് മലപ്പുറത്തെ സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപനത്തിലെ അധ്യാപകന്‍ കണ്ണൂര്‍ കൊട്ടിയൂര്‍ പാല്‍ച്ചുരം അമ്പായത്തോട് ഓളാട്ടുപുറം ജസ്റ്റിന്‍ ഫ്രാന്‍സിസ് തന്നെ രജിസ്റ്റര്‍ വിവാഹം ചെയ്തതെന്ന് കാണിച്ച് മേല്‍മുറി എം.എം.ഇ.ടി.ടി.ഐ വിദ്യാര്‍ഥിനി പുള്ളിയില്‍ മട്ടാശേരി അബ്ദുറസാഖിന്റെ മകള്‍ ജസീല മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി.
വീട്ടില്‍നിന്ന് കിട്ടാവുന്നിടത്തോളം പണവും സ്വര്‍ണവും എടുക്കണമെന്ന് ജസ്റ്റിന്‍ ഭീഷണിപ്പെടുത്തിയതിനാലാണ് 106 പവന്റെ ആഭരണങ്ങളും 15,000 രൂപയും എടുത്തതെന്നും പരാതിയില്‍ പറയുന്നു. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ജസ്റ്റിന്‍ ആഭരണങ്ങള്‍ വില്‍ക്കുകയായിരുന്നു. വിവാഹശേഷം വീട്ടിലെത്തിയപ്പോള്‍ ജസ്റ്റിന്റെ മാതാവും സഹോദരനും ബന്ധുവും ചേര്‍ന്ന് ആഭരണങ്ങള്‍ മുഴുവന്‍ വാങ്ങിവെക്കുകയും ചെയ്തു. സ്വര്‍ണമെവിടെ എന്ന് അന്വേഷിച്ചപ്പോള്‍ അത് നീ അറിയേണ്ടെന്നായിരുന്നു ജസ്റ്റിന്റെ വീട്ടുകാരുടെ മറുപടി. നിന്നെക്കൊണ്ട് കൂടുതല്‍ സ്വര്‍ണം വാങ്ങിക്കാന്‍ ഞങ്ങള്‍ക്ക് അറിയാമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇവിടെനിന്ന് നിന്റെ ജീവന്‍ നഷ്ടപ്പെട്ടാല്‍ പോലും ആരും അറിയില്ലെന്ന് പറഞ്ഞ് ജസ്റ്റിന്റെ മാതാവ് കത്രീന മുഖത്തടിക്കുകയും ഭക്ഷണം തരാതെ പട്ടിണിക്കിടുകയും ചെയ്തു.
ഭീഷണിക്കിടയില്‍ കഴിയുമ്പോഴാണ് മലപ്പുറത്തുനിന്നുള്ള പൊലീസ് സംഘമെത്തി ജസ്റ്റിനെയും എന്നെയും കസ്റ്റഡിയിലെടുത്തത്. ജസ്റ്റിന്റെയും കുടുംബത്തിന്റെയും ഭീഷണിയും തന്റെ വീട്ടുകാര്‍ എങ്ങനെ പ്രതികരിക്കുമെന്നുമോര്‍ത്താണ് ഇക്കാര്യങ്ങള്‍ എവിടെയും പറയാതിരുന്നതെന്നും ജസീല പരാതിയില്‍ പറയുന്നു.
തന്നെ ചതിക്കുകയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതിന് ജസ്റ്റിനും കുടുംബത്തിനുമെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു

പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോവൽ: പെൺകുട്ടി എസ്‌.പിക്ക്‌പരാതി നൽകി



മലപ്പുറം: പ്രണയം നടിച്ച്‌തട്ടിക്കൊണ്ടുപോയി ആഭരണം കവന്ന കേസി പെകുട്ടി ജില്ലാ പോലിസ്‌സൂപ്രണ്ടിന്‌പരാതി നകി. മലപ്പുറം മേമുറി പുള്ളിയി മട്ടാശ്ശേരി അബ്ദുറസാഖിന്റെ മക ജസീല(19)യാണു കണ്ണൂ പാചുരം കൊട്ടിയൂ ഒളാട്ടുപുറം ജസ്റ്റി ഫ്രാസിസിനെതിരേ പരാതി നകിയത്‌.


മേമുറിയി ടി.ടി.സിക്ക്പഠിക്കവെ മലപ്പുറത്തെ ഇന്റനാഷന അക്കാദമിയി പെകുട്ടി സ്പോക്ക ഇംഗ്ളീഷ്‌കോഴ്സിന്‌പോയിരുന്നു. ഇവിടെവച്ച്‌ ജസ്റ്റി ഫ്രാസിസ്‌സ്നേഹം നടിച്ച്‌പ്രലോഭിപ്പിച്ച്‌തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നു പരാതിയി പറയുന്നു. വിവാഹം കഴിക്കണമെന്നു പ്രതി നിബന്ധിക്കുകയും വഴങ്ങിയില്ലെങ്കി നാണം കെടുത്തുമെന്ന്‌ഭീഷണിപ്പെടുത്തുകയും തുടന്ന്‌താപ്പര്യമില്ലാതെ താ സമ്മതിക്കുകയുമായിരുന്നു. ജസ്റ്റിന്റെ പ്രേരണക്ക്‌വഴങ്ങി വീട്ടി നിന്ന്‌സ്വണവും പണവും എടുത്ത്‌ഒളിവി താമസിച്ചു. സ്പെഷ്യ മാരേജ്‌ആക്ട്‌പ്രകാരം വിവാഹം രജിസ്റ്റ ചെയ്യുന്നതിനു തന്നെക്കൊണ്ട്‌ചില കടലാസുകളി ഒപ്പിടീക്കുകയുമായിരുന്നുവെന്ന്‌പെകുട്ടി പരാതിയി ചൂണ്ടിക്കാട്ടി.

വീട്ടി നിന്നു കിട്ടാവുന്നിടത്തോളം സ്വണവും പണവുമെടുക്കണമെന്നു പ്രതി നിബന്ധിച്ചപ്രകാരം 106 പവ സ്വണവും 15000 രൂപയും എടുത്തിരുന്നു. ഓരോരോ ആവശ്യങ്ങ പറഞ്ഞ്‌സ്വണാഭരണങ്ങ വിക്കുകയും പണയംവയ്ക്കുകയും ചെയ്തു. വിവാഹശേഷം പ്രതിയുടെ വീട്ടിലേക്കു കൊണ്ടുപോവുകയും ജസ്റ്റിന്റെ മാതാപിതാക്ക സ്വണം വാങ്ങിവയ്ക്കുകയും ചെയ്തു. തുടന്ന്‌പ്രതിയുടെ സഹോദര ബിജുവും ബന്ധു ജോസ്‌പൗലോസും സ്വണം കൊണ്ടുപോയി. ചോദ്യംചെയ്ത തന്നെ മദ്ദിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭക്ഷണം പോലും നകാതെ പട്ടിണിക്കിട്ടു. മാനസികമായി തളന്ന താ ആത്മഹത്യക്ക്‌വരെ ചിന്തിച്ചെന്നും പെകുട്ടി പരാതിയി പറയുന്നു.

പ്രതിക തന്നെ ചതിക്കുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നും ഇക്കാര്യത്തി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ജസീല എസ്‌.പിക്കു നകിയ പരാതിയി ആവശ്യപ്പെട്ടു.


പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോവൽ: പെൺകുട്ടി എസ്‌.പിക്ക്‌പരാതി നൽകി



മലപ്പുറം: പ്രണയം നടിച്ച്‌തട്ടിക്കൊണ്ടുപോയി ആഭരണം കവന്ന കേസി പെകുട്ടി ജില്ലാ പോലിസ്‌സൂപ്രണ്ടിന്‌പരാതി നകി. മലപ്പുറം മേമുറി പുള്ളിയി മട്ടാശ്ശേരി അബ്ദുറസാഖിന്റെ മക ജസീല(19)യാണു കണ്ണൂ പാചുരം കൊട്ടിയൂ ഒളാട്ടുപുറം ജസ്റ്റി ഫ്രാസിസിനെതിരേ പരാതി നകിയത്‌.


മേമുറിയി ടി.ടി.സിക്ക്പഠിക്കവെ മലപ്പുറത്തെ ഇന്റനാഷന അക്കാദമിയി പെകുട്ടി സ്പോക്ക ഇംഗ്ളീഷ്‌കോഴ്സിന്‌പോയിരുന്നു. ഇവിടെവച്ച്‌ ജസ്റ്റി ഫ്രാസിസ്‌സ്നേഹം നടിച്ച്‌പ്രലോഭിപ്പിച്ച്‌തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നു പരാതിയി പറയുന്നു. വിവാഹം കഴിക്കണമെന്നു പ്രതി നിബന്ധിക്കുകയും വഴങ്ങിയില്ലെങ്കി നാണം കെടുത്തുമെന്ന്‌ഭീഷണിപ്പെടുത്തുകയും തുടന്ന്‌താപ്പര്യമില്ലാതെ താ സമ്മതിക്കുകയുമായിരുന്നു. ജസ്റ്റിന്റെ പ്രേരണക്ക്‌വഴങ്ങി വീട്ടി നിന്ന്‌സ്വണവും പണവും എടുത്ത്‌ഒളിവി താമസിച്ചു. സ്പെഷ്യ മാരേജ്‌ആക്ട്‌പ്രകാരം വിവാഹം രജിസ്റ്റ ചെയ്യുന്നതിനു തന്നെക്കൊണ്ട്‌ചില കടലാസുകളി ഒപ്പിടീക്കുകയുമായിരുന്നുവെന്ന്‌പെകുട്ടി പരാതിയി ചൂണ്ടിക്കാട്ടി.

വീട്ടി നിന്നു കിട്ടാവുന്നിടത്തോളം സ്വണവും പണവുമെടുക്കണമെന്നു പ്രതി നിബന്ധിച്ചപ്രകാരം 106 പവ സ്വണവും 15000 രൂപയും എടുത്തിരുന്നു. ഓരോരോ ആവശ്യങ്ങ പറഞ്ഞ്‌സ്വണാഭരണങ്ങ വിക്കുകയും പണയംവയ്ക്കുകയും ചെയ്തു. വിവാഹശേഷം പ്രതിയുടെ വീട്ടിലേക്കു കൊണ്ടുപോവുകയും ജസ്റ്റിന്റെ മാതാപിതാക്ക സ്വണം വാങ്ങിവയ്ക്കുകയും ചെയ്തു. തുടന്ന്‌പ്രതിയുടെ സഹോദര ബിജുവും ബന്ധു ജോസ്‌പൗലോസും സ്വണം കൊണ്ടുപോയി. ചോദ്യംചെയ്ത തന്നെ മദ്ദിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭക്ഷണം പോലും നകാതെ പട്ടിണിക്കിട്ടു. മാനസികമായി തളന്ന താ ആത്മഹത്യക്ക്‌വരെ ചിന്തിച്ചെന്നും പെകുട്ടി പരാതിയി പറയുന്നു.

പ്രതിക തന്നെ ചതിക്കുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നും ഇക്കാര്യത്തി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ജസീല എസ്‌.പിക്കു നകിയ പരാതിയി ആവശ്യപ്പെട്ടു.


പ്രണയവിവാഹത്തിന്റെ പേരില്‍പീഡനമെന്ന് ജസ്റ്റിന്റെ കുടുംബം


Posted by staff13san on January 14, 2011
കണ്ണൂര്‍: അന്യമതസ്ഥയായ പെണ്‍കുട്ടിയെ മകന്‍പ്രണയിച്ച്‌വിവാഹം കഴിച്ചതിന്റെ പേരില്‍പീഡനം അനുഭവിക്കുന്നുവെന്ന്‌കുടുംബാംഗങ്ങള്‍. കൊട്ടിയൂര്‍പാല്‍ച്ചുരം ഓളാട്ടുപുറം ജസ്റ്റിന്റെ കുടുംബമാണ്‌നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌വ്യാഴാഴ്‌ച്ച കണ്ണൂര്‍പ്രസ്‌ക്ലബില്‍വാര്‍ത്താ സമ്മേളനം നടത്തിയത്‌. ഈ മാസം 11 നായിരുന്നു ജസ്റ്റിനും മലപ്പുറം ആലത്തൂര്‍പടി പുള്ളിയില്‍മാടാച്ചേരിയില്‍ജസീലയും തമ്മിലുള്ള വിവാഹം നടന്നത്‌. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കനത്ത പൊലീസ്‌സുരക്ഷയില്‍പേരാവൂര്‍സബ്‌രജിസ്‌ടാര്‍ഓഫീസില്‍വെച്ചായിരുന്നു വിവാഹം.
എന്നാല്‍12 ന്‌ജസീലയുടെ പിതാവ്‌അബ്‌ദുള്‍റസാഖിന്റെ പരാതിയില്‍മോഷണക്കുറ്റത്തിന്‌ഇരുവരേയും മലപ്പുറം നാര്‍ക്കോട്ടിക്ക്‌ഡി വൈ എസ്‌പി രാധാകൃഷ്‌ണന്‍പിള്ള കസ്റ്റഡിയിലെടുത്തു. ജസീലയുടെ സഹോദരഭാര്യയുടെ 106 പവന്‍കടത്തികൊണ്ടു പോയെന്ന്‌കാണിച്ച്‌നല്‍കിയ പരാതിയിലാണ്‌ഇവരെ കസ്റ്റഡിയിലെടുത്തത്‌. പൊലീസ്‌സംഘം നടത്തിയ റെയ്‌ഡില്‍സ്വര്‍ണ്ണാഭരണങ്ങളും, ആഭരണങ്ങള്‍പണയം വെച്ച രസീതും ഒരു ലക്ഷത്തിടുത്ത്‌രൂപയും കണ്ടെടുത്തിരുന്നു. ഇരുവരേയും വ്യാഴാഴ്‌ച്ച മലപ്പുറം ജുഡീഷ്യല്‍ഫസ്റ്റ്‌ക്ലാസ്‌മജിസ്‌ട്രേറ്റ്‌കോടതിയില്‍ഹാജരാക്കി ജസീലയ്‌ക്ക്‌ജാമ്യം ലഭിക്കുകയും ജെസ്റ്റിനെ മൂന്നുദിവസം പൊലീസ്‌കസ്റ്റഡിയിലും, 14 ദിവസം റിമാന്‍ഡില്‍വിടുകയും ചെയ്‌തു.
കേസിലെ ഒന്നാം പ്രതിയായ ജസീലയ്‌ക്കു മാത്രം ജാമ്യം ലഭിച്ചതും പ്രേരണക്കുറ്റമുള്ള ജസ്റ്റിന്‌ജാമ്യം ലഭിക്കാത്തതിനും പിന്നിലെ അസ്വഭാവികതയെ കുറിച്ച്‌ജസ്റ്റിന്റെ കുടുംബം സംശയം പ്രകടിപ്പിച്ചു. ജസീല 65 പവന്‍സ്വര്‍ണ്ണാഭരണങ്ങള്‍മാത്രമാണ്‌കൊണ്ടു വന്നിരുന്നതെന്നും ഈ ആഭരണങ്ങള്‍ജസീലയുടേതാണെന്നും കുടുംബം പറഞ്ഞു. ഇതില്‍നിന്ന്‌കുറച്ച്‌ആഭരണങ്ങള്‍പണയം വെച്ചതിന്റെ രസീതാണ്‌കഴിഞ്ഞ ദിവസം പൊലീസ്‌കണ്ടെടുത്തത്‌. മാത്രമല്ല ഇരുവരുടേയും പ്രണയത്തെ തുടര്‍ന്ന്‌കുടുംബവും അയല്‍പക്ക കുടുംബങ്ങളും നിരവധി പീഡനത്തിന്‌ഇരയാകുന്നതായും ഇവര്‍അറിയിച്ചു.
ഡിസംബര്‍ആറിന്‌പൊലീസ്‌അന്വേഷത്തിനായെത്തുമ്പോഴാണ്‌ജസ്റ്റിനും ജസീലയും തമ്മിലുള്ള പ്രണയം വീട്ടുകാര്‍അറിയുന്നത്‌. പിറ്റേദിവസം തന്നെ അന്വേഷണത്തിനായി വന്ന പൊലീസുകാരൊടൊപ്പം ജസീലയുടെ പിതാവിന്റേയും അമ്മാവന്റേയും നേതൃത്വത്തിലുള്ള സംഘം വീട്ടിലും സമീപത്തെ വീടുകളിലും കയറി ഭീഷണി മുഴക്കിയതായും ജസ്റ്റിന്റെ കുടുംബാംഗങ്ങള്‍പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ജസ്റ്റിന്റെ സഹോദരന്‍ഷാജിയെ മലപ്പുറം എസ്‌ഐ പിടിച്ചു കൊണ്ടു പോകുകയും ചെയ്‌തു. ബന്ധുക്കളുടെ വീടുകളില്‍കയറി ക്വട്ടേഷന്‍സംഘം ഭീഷണിപ്പെടുത്തി. ജസ്റ്റിന്റെ സഹോദരി ഭര്‍ത്താവ്‌തങ്കച്ചനേയും ഓട്ടോ ഡ്രൈവറായ മകന്‍ഷിജോവിനേയും ഒരു ദിവസത്തോളം പേരാവൂര്‍പൊലീസ്‌സ്റ്റേഷനില്‍ചോദ്യം ചെയ്‌തു. ജസ്റ്റിന്റെ സഹോദരിമാരേയും മറ്റു ബന്ധുക്കളേയും തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. 36 ദിവസം സ്വന്തം വീട്ടില്‍ആഹാരം പാകം ചെയ്യാന്‍പോലും കഴിഞ്ഞിരുന്നില്ല. ജസീലയുടെ വീട്ടുകാര്‍പറയുന്ന സ്വര്‍ണ്ണം സംഘടിപ്പിച്ച്‌തന്നെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌12ന്‌ജസ്റ്റിന്‍വീട്ടിലേക്ക്‌ഫോണ്‍ചെയ്‌തയായും കുടുംബം പറഞ്ഞു. ഈ സാഹചര്യത്തില്‍ജീവിക്കണോ മരിക്കണോ എന്ന അവസ്ഥയിലാണെന്നും വാര്‍ത്താ സമ്മേളനത്തില്‍പങ്കെടുത്ത ജസ്റ്റിന്റെ മാതാവ്‌കത്രീന, പിതാവ്‌ഫ്രാന്‍സിസ്‌എന്നിവര്‍പറഞ്ഞു. ബന്ധുക്കളായ ബിജു ഓളാട്ടുപുറം, റെജിന്‍ഓളാട്ടുപുറം, വാര്‍ഡ്‌മെമ്പര്‍മാത്യുകൊച്ചുതറയില്‍എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍പങ്കെടുത്തു.

പ്രണയ വിവാഹം: അന്വേഷണത്തിന്റെ പേരില്‍സൈ്വര്യ ജീവിതം തകര്‍ത്തതായി കാമുകന്റെ ബന്ധുക്കള്‍



Posted On: 13/01/2011

കണ്ണൂര്‍: അന്യമതക്കാരിയെ പ്രണയിക്കുകയും വീട്ടുകാരുടെ എതിര്‍പ്പോടെ പൊലീസ് സംരക്ഷണത്തില്‍വിവാഹം ചെയ്ത യുവാവിനെ കള്ളക്കേസില്‍കുടുക്കി ജയിലടച്ചതു പോരാഞ്ഞ് അന്വേഷണത്തിന്റെ പേരില്‍പൊലീസും പെണ്‍കുട്ടികളുടെ ബന്ധുക്കളും ചേര്‍ന്ന് ഞങ്ങളുടെ സൈ്വര്യ ജീവതവും തകര്‍ത്തതായി മാതാപിതാക്കള്‍പത്രസമ്മേളനത്തില്‍ആരോപിച്ചു. കൊട്ടിയൂര്‍പാല്‍ചുരത്തെ ഓളാട്ടുപുറം ജസ്റ്റിനും മലപ്പുറം ആലത്തൂര്‍പടിയിലെ ജസീലയുമാണ് പ്രണയദമ്പതികള്‍. മലപ്പുറത്ത് സ്‌പോക്കണ്‍ഇംഗ്ലീഷ് സ്ഥാപനം നടത്തി വരുന്ന ജസ്റ്റിനും അവിടെ വിദ്യാര്‍ഥിനിയായി എത്തിയ ജസീലയും തമ്മില്‍പ്രണയത്തിലായി ഒളിവില്‍പോയിരുന്നു. ജസീലയുടെ മാതാപിതാക്കള്‍ഹൈക്കോടതിയില്‍ഹേബിയസ് കോര്‍പ്പറസ് ഹരജി ഫയല്‍ചെയ്തതിനെ തുടര്‍ന്ന് ജസ്റ്റിനും ജസീലയും ഒന്നിച്ച് ജീവിക്കാനാണ് താത്പര്യമെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച പേരാവൂര്‍രജിസ്ട്രാര്‍ഓഫിസില്‍പൊലീസ് സംരക്ഷണത്തില്‍വിവാഹിതരാവുകയായിരുന്നു. എന്നാല്‍ജസ്റ്റിനെയും പെണ്‍കുട്ടിയെയും തേടി മലപ്പുറത്തെ പൊലീസിന്റെ നേതൃത്വത്തില്‍ബന്ധുക്കള്‍വന്ന് വീട്ടുകാരുടെയും ബന്ധുക്കളുടെയും അയല്‍വാസികളുടെയും വീടുകളില്‍കയറി ഭീഷണിപ്പെടുത്തുകയും ഇടയ്ക്കിടെ അലോസരപ്പെടുത്തുകയും ചെയ്തതായാണ് ജസ്റ്റിന്റെ മാതാവ് കത്രിനയും പിതാവ് ഫ്രാന്‍സിസും ബന്ധുക്കളായ ജസ്റ്റിന്‍, റെജി എന്നിവര്‍അരോപിച്ചത്. പൊലീസിന്റേയും പെണ്‍കുട്ടികളുടെയും ഭീഷണിയും മറ്റും സഹിക്കാനാവാത്തതിനെ തുടര്‍ന്ന് ഒരുമാസമായി വീട്ടില്‍നിന്ന് മാറി താമസിക്കുകയാണെന്നും കാട്ടില്‍പോലും ഒളിച്ച് താമസിക്കേണ്ട ഗതികേട് വന്നിട്ടുണ്ടെന്നും കത്രീന വിതുമ്പിപ്പറഞ്ഞു. ഒരു പെണ്‍കുട്ടിയ പ്രണയിച്ചതിന്റെ പേരില്‍എന്റെ മകനെ ഭീകരമായി മര്‍ദ്ദിക്കുകയാണ്. ഒന്നരമാസമായി അനുഭവിക്കുന്ന കണ്ണീരും മറ്റും തീരാതെ പലതരത്തിലും ദ്രോഹിക്കുന്നതില്‍സഹികെട്ട് മരണത്തെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ഇവര്‍പറഞ്ഞു. കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം ജസീലയുടെ സഹോദരന്റെ ഭാര്യയുടെ 106 പവന്‍സ്വര്‍ണ്ണം മോഷ്ടിച്ചിട്ടാണ് ജസീല കാമുകനോടൊപ്പം ഒളിച്ചോടിയതെന്ന് പിതാവ് അബ്ദുല്‍റസാഖ് നേരത്തെ നല്‍കിയ കേസിന്റെ പേരില്‍മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ഡിവൈ എസ് പി രാധാകൃഷ്ണപ്പിള്ളയാണ് സെര്‍ച്ച് വാറണ്ടില്‍പ്രണയദമ്പതികളെ കസ്റ്റഡിയില്‍കൊണ്ടു പോയത്. ജസ്റ്റിന്റെ ബാഗില്‍നിന്നും പണവും സ്വര്‍ണ്ണാഭരണവും കൊണ്ടു പോയിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന അറുപത് പവന്‍സ്വര്‍ണ്ണാഭരണം തന്റെയാണെന്ന് ജസീല പറഞ്ഞിരുന്നുവത്രെ. മോഷണക്കേസില്‍റിമാന്റിലായ പ്രണയദമ്പതികളില്‍പെണ്‍കുട്ടിയെ അവരുടെ വീട്ടുകാര്‍ജാമ്യത്തില്‍കൊണ്ടു പോയിരിക്കുകയാണ്. പെണ്‍കുട്ടിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കള്‍മധ്യസ്ഥക്ക് ശ്രമിച്ചുവെന്നും പെണ്‍കുട്ടി മലപ്പുറത്തെ ഒരു മന്ത്രിയുടെ ബന്ധുവാണെന്നും ആ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണെന്നും പറയപ്പെടുന്നുണ്ടെങ്കിലും സത്യാവസ്ഥ അറിയില്ലെന്നും ബന്ധുക്കള്‍വിശദീകരിച്ചു. പെണ്‍കുട്ടിയും ജസ്റ്റിനും ഒളിവില്‍കഴിയുന്നത് സമയത്ത് തുടങ്ങിയ മലപ്പുറം പൊലീസിന്റെ സമീപനം വളരെ മോശപ്പെട്ട നിലയിലായിരുന്നു. ജസ്റ്റിന്റെ സഹോദരനെയും സഹോദരി ഭര്‍ത്താവ് തങ്കച്ചനെയും മകന്‍ഡിജോയിയുടേയും അനാവശ്യമായി കസ്റ്റഡിയിലെടുത്ത് ഭീകരമായി മര്‍ദ്ദിച്ചിരുന്നുവത്രെ. ഞങ്ങള്‍ക്ക് വീട്ടില്‍സൈ്വര്യമായി താമസിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നാണ് ജസ്റ്റിന്റേയും മാതാപിതാക്കളും ബന്ധുക്കളും ആവശ്യപ്പെട്ടത്. പത്രസമ്മേളനത്തില്‍വാര്‍ഡ് അംഗം മാത്യു കൊച്ചുതരയിലും പങ്കെടുത്തു.

DATE : 2011-01-14
വിവാദമായ ജസ്റ്റിന്‍ജസീല പ്രണയ വിവാഹത്തിനു പുതിയ വഴിത്തിരിവ്
കണ്ണൂര്‍/മലപ്പുറം: വിവാദമായ ജസ്റ്റിന്‍ജസീല പ്രണയ വിവാഹത്തിനു പുതിയ വഴിത്തിരിവ്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് പൊലീസ് കാവലില്‍റജിസ്റ്റര്‍വിവാഹം കഴിഞ്ഞ ശേഷം വരന്‍കവര്‍ച്ചക്കേസില്‍ പ്രതിയായി റിമാന്റിലായി. കൊട്ടിയൂര്‍പാല്‍ച്ചുരം ഓളാട്ടുപുറം ജസ്റ്റിനാണ് പ്രണയ വിവാഹത്തെ തുടര്‍ന്നുള്ള ഈ കൈപ്പേറിയ അനുഭവം. ജസ്റ്റിനും മലപ്പുറം ആലത്തൂര്‍പടി പുള്ളിയില്‍മാടാച്ചേരിയില്‍ജസീലയും തമ്മില്‍ഈ മാസം 11 നാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം  പൊലീസ് സംരക്ഷണയില്‍പേരാവൂര്‍സബ് രജിസ്ടാര്‍ഓഫീസില്‍വിവാഹിതരായത്. പിറ്റേന്ന് ജസീലയുടെ പിതാവ് അബ്ദുള്‍റസാഖിന്റെ പരാതിയില്‍മോഷണക്കുറ്റത്തിന് ഇരുവരെയും മലപ്പുറം നാര്‍ക്കോട്ടിക്ക് ഡി വൈ എസ് പി രാധാകൃഷ്ണന്‍പിള്ള കസ്റ്റഡിയിലെടുത്തു. യുവതിയെ കബളിപ്പിച്ച് 106 പവന്റെ ആഭരണങ്ങള്‍കവര്‍ന്നെന്ന കേസിലാണ് അറസ്റ്റ്. മലപ്പുറത്തെ കോടതിയാണ് ജസ്റ്റിനെ റിമാന്റ് ചെയ്തിരിക്കുന്നത്. ഇതേ സമയം അന്യമതസ്ഥയായ പെണ്‍കുട്ടിയെ മകന്‍പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍പീഡനം അനുഭവിക്കുന്നതായി ജസ്റ്റിന്റെ കുടുംബാംഗങ്ങള്‍കണ്ണൂര്‍പ്രസ് ക്ലബില്‍വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു.  
സംഭവത്തെ കുറിച്ച് മലപ്പുറം പൊലീസ് പറയുന്നത് ഇങ്ങനെ: സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില്‍ജീവിച്ച യുവതിയെ രജിസ്റ്റര്‍വിവാഹം ചെയ്ത ജസ്റ്റിന് ഒന്നിലധികം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. ജസീലയുടെ 106 പവനില്‍40 പവന്‍ഒഴികെയുള്ളത് ഇയാള്‍വില്‍ക്കുകയോ പണയപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. 200 ലിറ്റര്‍ചാരായം കൈവശം വെച്ച കേസിലും ആദിവാസിയെ മര്‍ദ്ദിച്ച കേസിലും നേരത്തെ ഇയാള്‍പ്രതിയാണെന്ന് കേളകം, പേരാവൂര്‍പൊലീസും അറിയിച്ചു. ജസീലയുടെ സഹോദരഭാര്യയുടെതാണ് നഷ്ടപ്പെട്ട ആഭരണങ്ങള്‍. ഇതില്‍ഒരു പങ്കും ബാക്കി ആഭരണങ്ങള്‍പണയം വെച്ച രസീതും ഒരു ലക്ഷത്തിടുത്ത് രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ജസ്റ്റിനെയും ജസീലയെയും അറസ്റ്റു ചെയ്തിരുന്നെങ്കിലും ജസീലയ്ക്ക് ജാമ്യം ലഭിച്ചു. ജസ്റ്റിനെ റിമാന്റ് ചെയ്ത മലപ്പുറം ജുഡീഷ്യല്‍ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നുദിവസം പൊലീസ് കസ്റ്റഡിയില്‍വിട്ടുകൊടുത്തിട്ടുണ്ട്. മലപ്പുറത്ത് സ്‌പോക്കണ്‍ഇംഗ്ലീഷ് ക്ലാസില്‍പഠിതാവായി എത്തിയപ്പോഴാണ് അവിടുത്തെ അധ്യാപകനായ പ്രതിയുമായി യുവതി അടുപ്പത്തിലാവുന്നത്. പ്ലസ് വണ്‍വിദ്യാഭ്യാസമുള്ള ഇയാളുടെതാണ് സ്ഥാപനം. കഴിഞ്ഞ ഡിസംബര്‍ആറിനാണ് ഇരുവരെയും കാണാതായത്. നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേളകത്തുനിന്നാണ് ഇരുവരെയും കസ്റ്റഡിയില്‍എടുത്തത്. കാണാതായ ആഭരണങ്ങള്‍പ്രതി മലപ്പുറം, കണ്ണൂര്‍, കൊട്ടിയൂര്‍, തൃശൂര്‍, സേലം എന്നിവിടങ്ങളില്‍വില്‍ക്കുകയോ പണയപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. പ്രതിയെ ഇന്ന് പോലീസ് കസ്റ്റഡിയില്‍വാങ്ങും. 
ജസ്റ്റിന്റെ കുടുംബാംഗങ്ങളുടെ വിശദീകരണം ഇങ്ങനെ: കേസിലെ ഒന്നാം പ്രതി ജസീലയ്ക്കു ജാമ്യം ലഭിച്ചപ്പോള്‍പ്രേരണക്കുറ്റമുള്ള ജസ്റ്റിന് ജാമ്യം ലഭിക്കാതിരുന്നതില്‍അസ്വഭാവികതയുണ്ട്. ജസീല 65 പവന്‍സ്വര്‍ണ്ണാഭരണങ്ങള്‍മാത്രമാണ് കൊണ്ടുവന്നിരുന്നത്. ഇത് ജസീലയുടേതാണ്. ഇതില്‍നിന്ന് കുറച്ച് ആഭരണങ്ങള്‍പണയം വെച്ചതിന്റെ രസീതാണ് പൊലീസ് കണ്ടെടുത്തത്. ഡിസംബര്‍ആറിന് പൊലീസ് എത്തിയപ്പോഴാണ് ജസ്റ്റിനും ജസീലയും തമ്മിലുള്ള പ്രണയം അറിയുന്നത്. പിറ്റേന്ന് അന്വേഷണത്തിനായി വന്ന പൊലീസുകാരൊടൊപ്പം ജസീലയുടെ പിതാവിന്റേയും അമ്മാവന്റേയും നേതൃത്വത്തിലുള്ള സംഘം വീട്ടിലും സമീപത്തെ വീടുകളിലും കയറി ഭീഷണി മുഴക്കി. അന്വേഷണത്തിന്റെ ഭാഗമായി ജസ്റ്റിന്റെ സഹോദരന്‍ഷാജിയെ മലപ്പുറം എസ് ഐ പിടിച്ചുകൊണ്ടുപോയി. ബന്ധുക്കളുടെ വീടുകളില്‍കയറി ക്വട്ടേഷന്‍ സംഘം ഭീഷണിപ്പെടുത്തി. ജസ്റ്റിന്റെ സഹോദരീഭര്‍ത്താവ് തങ്കച്ചനേയും ഓട്ടോ ഡ്രൈവറായ മകന്‍ഷിജോവിനേയും ഒരു ദിവസത്തോളം പേരാവൂര്‍പൊലീസ് സ്റ്റേഷനില്‍ചോദ്യം ചെയ്തു. ജസ്റ്റിന്റെ സഹോദരിമാരേയും മറ്റു ബന്ധുക്കളേയും തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി. 36 ദിവസം സ്വന്തം വീട്ടില്‍ആഹാരം പാകം ചെയ്യാന്‍പോലും കഴിഞ്ഞിരുന്നില്ല. ജസീലയുടെ വീട്ടുകാര്‍പറയുന്ന സ്വര്‍ണ്ണം സംഘടിപ്പിച്ച് തന്നെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് 12ന് ജസ്റ്റിന്‍വീട്ടിലേക്ക് ഫോണ്‍ചെയ്തിരുന്നെന്നും ജസ്റ്റിന്റെ മാതാവ് കത്രീന, പിതാവ് ഫ്രാന്‍സിസ്, ബന്ധുക്കളായ ബിജു ഓളാട്ടുപുറം, റെജിന്‍ഓളാട്ടുപുറം, വാര്‍ഡ് മെമ്പര്‍മാത്യുകൊച്ചുതറയില്‍എന്നിവര്‍വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു